UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആളുമാറി മര്‍ദ്ദനമേറ്റ് ഐടിഐ വിദ്യാര്‍ഥി മരിച്ച സംഭവം; ഒളിവില്‍പോയ സിപിഎം ബ്രാഞ്ച് സെക്രട്ടറി കസ്റ്റഡിയില്‍

വീടിനുള്ളില്‍ പഠിച്ചു കൊണ്ടിരുന്ന വിദ്യാര്‍ഥിയെ കഴിഞ്ഞ ഫെബ്രുവരി 16നാണ് ജയില്‍ വാര്‍ഡനായ വിനീതിന്റെ നേതൃത്വത്തിലുള്ള സംഘം മര്‍ദനത്തിനിരയാക്കിയത്.

കൊല്ലം ക്രൂരമായ മര്‍ദ്ദനമേറ്റതിനെ തുടര്‍ന്ന് ഐടിഐ വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ ഒളിവില്‍പ്പോയ സിപിഎം ബ്രാഞ്ച് സെക്രട്ടറി കസ്റ്റഡിയില്‍. അരിനെല്ലൂര്‍ ബ്രാഞ്ച് സെക്രട്ടറി സരസന്‍ പിള്ളയാണ് കസ്റ്റഡിയിലായത്. അറസ്റ്റ് ഇന്ന് തന്നെ രേഖപ്പെടുത്തും. അരിനെല്ലൂര്‍ സ്വദേശി രഞ്ജിത്താണ് കൊല്ലപ്പെട്ടത്. സരസന്‍ പിള്ളയുടെ സഹോദരന്റെ മകന്‍ കൊല്ലം ജില്ല ജയില്‍ വാര്‍ഡന്‍ വിനീതിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു ആളുമാറി രഞ്ജിത്തിനെ മര്‍ദ്ദിച്ചത്.

വീടിനുള്ളില്‍ പഠിച്ചു കൊണ്ടിരുന്ന രഞ്ജിത്തിനെ കഴിഞ്ഞ ഫെബ്രുവരി 16നാണ് ജയില്‍ വാര്‍ഡനായ വിനീതിന്റെ നേതൃത്വത്തിലുള്ള സംഘം  മര്‍ദനത്തിനിരയാക്കിയത്. രാത്രി പത്തരയോടെ വീട്ടിലെത്തിയ വിനീതും സംഘവും വളഞ്ഞിട്ട് രഞ്ജിത്തിനെ മര്‍ദ്ദിച്ചു. സരസന്‍ പിള്ളയുടെ മകളെ ശല്യപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം.

മര്‍ദ്ദിക്കാന്‍ വന്നവര്‍ പറയുന്ന പെണ്‍കുട്ടിയെ അറിയില്ലെന്നും താന്‍ നിരപരാധിയാണെന്നും ആളുമാറിയതാണെന്ന് പറഞ്ഞിട്ടും രഞ്ജിത്തിനെ മര്‍ദ്ദിക്കുന്നത് അവര്‍ തുടരുകയായിരുന്നു. മര്‍ദനമേറ്റ് ഗുരുതരമായി പരിക്കേറ്റ രഞ്ജിത് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് രഞ്ജിത്ത് മരിച്ചത്. ആളുമാറിയാണ് രഞ്ജിത്തിനെ സംഘം മര്‍ദ്ദിച്ചത്.

മര്‍ദ്ദനത്തില്‍ രഞ്ജിത്തിന്റെ തലയ്ക്കും ഇടുപ്പിനും ഗുരുതരമായി പരിക്കേറ്റിരുന്നു. പരിക്കേറ്റ രഞ്ജിത്തിനെ കൊല്ലം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിക്കുകയുമായിരുന്നു. പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ രഞ്ജിത്ത് പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയിട്ടില്ലെന്ന് തെളിഞ്ഞിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍