UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വര്‍ഗീയ സംഘര്‍ഷത്തിന് സാധ്യത; അമിത് ഷായുടെ രഥയാത്ര കല്‍ക്കട്ട ഹൈക്കോടതി വീണ്ടും തടഞ്ഞു

കുച്ച് ബിഹാറില്‍ നിന്ന് ഡിസംബര്‍ 22നും സാഗര്‍ ഐലന്റില്‍ നിന്ന് 24നും താരാപീഠില്‍ നിന്ന് 26നും ബിജെപിയുടെ ബംഗാളിലെ രഥയാത്രകള്‍ തുടങ്ങുക.

അമിത് ഷായുടെ നേതൃത്വത്തിലുള്ള ബംഗാളിലെ ബിജെപി രഥയാത്ര കല്‍കട്ട ഹൈക്കോടതി വീണ്ടും തടഞ്ഞു. രഥയാത്രക്ക് അനുമതി നല്‍കിയ സിംഗിള്‍ ബഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് റദ്ദാക്കുകയായിരുന്നു.

വര്‍ഗീയ സംഘര്‍ഷത്തിന് സാധ്യതകള്‍ കണക്കിലെടുത്ത് ബംഗാള്‍ സര്‍ക്കാര്‍ രഥയാത്രക്ക് അനുമതി നിഷേധിച്ചിരുന്നു. പിന്നീട് ബംഗാളില്‍ മൂന്ന് രഥയാത്രകള്‍ നടത്തുന്നതിന് കല്‍ക്കട്ട ഹൈക്കോടതി സിംഗിള്‍ ബഞ്ച് ബിജെപിക്ക് അനുമതി നല്‍കി.

2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ നിര്‍ണായക ശക്തിയാവുക എന്നത് ലക്ഷ്യമാക്കിയാണ് ബിജെപിയുടെ രഥയാത്ര. ക്രമസമാധാന പ്രശ്നങ്ങളുള്ളതിനാല്‍ റാലിക്ക് അനുമതി നല്‍കാനാകില്ല എന്നാണ് സര്‍ക്കാര്‍ അറിയിച്ചിരുന്നത്.

രഥയാത്ര നടത്താനുദ്ദേശിക്കുന്ന മേഖലകള്‍ വര്‍ഗീയ സംഘര്‍ഷത്തിന് സാധ്യതയുള്ള മേഖലകളാണെന്ന് ബിജെപിക്ക് നല്‍കിയ മറുപടി കത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പറയുന്നു. മതപരമായ മാനങ്ങളുള്ളതിനാല്‍ വര്‍ഗീയ സംഘര്‍ഷമുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടെന്നും സര്‍ക്കാര്‍ പറയുന്നു.

ഈ സമയം ബംഗാളില്‍ വിവിധ ആഘോഷങ്ങള്‍ നടക്കുന്ന സമയമാണ്. വലിയ തോതില്‍ പൊലീസ്, സര്‍ക്കാര്‍ സംവിധാനങ്ങള്‍ ആവശ്യമായി വരും. ബിജെപി ആവശ്യപ്പെട്ട് സമയത്ത്, ഈ മേഖലകളില്‍ രഥയാത്രയ്ക്ക് അനുമതി നല്‍കാനാകില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

കുച്ച് ബിഹാറില്‍ നിന്ന് ഡിസംബര്‍ 22നും സാഗര്‍ ഐലന്റില്‍ നിന്ന് 24നും താരാപീഠില്‍ നിന്ന് 26നും ബിജെപിയുടെ ബംഗാളിലെ രഥയാത്രകള്‍ തുടങ്ങുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍