UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കടുത്ത് ചൂട്: ജാഗ്രതാ നിര്‍ദേശം ചൊവ്വാഴ്ചവരെ നീട്ടി

ഞായറാഴ്ച സംസ്ഥാനത്ത് രണ്ടുപേര്‍ക്ക് സൂര്യാഘാതവും 24 പേര്‍ക്ക് സൂര്യതാപവുമേറ്റുവെന്നുമാണ് റിപ്പോര്‍ട്ട്.

ചൂട് ക്രമാതീതമായി ഉയര്‍ന്നിരിക്കുന്നതിനാല്‍ ജാഗ്രതാനിര്‍ദേശം ചൊവ്വാഴ്ചവരെ നീട്ടി. ഇന്നലെ വരെയായിരുന്നു ജാഗത്ര നിര്‍ദേശം നല്‍കിയിരുന്നതെങ്കിലും അടുത്ത ദിവസങ്ങളില്‍ ചൂട്മൂന്ന് ഡിഗ്രിവരെ വര്‍ധിച്ചേക്കാമെന്നതിനാല്‍ ചൊവ്വാഴ്ച വരെ കൂടി ജാഗ്രതാനിര്‍ദേശം പുറപ്പെടുവിക്കുകയായിരുന്നു.

വയനാട് ഒഴികെയുള്ള ജില്ലകളില്‍ ചൂട് ശരാശരി ഉയര്‍ന്ന താപനിലയില്‍ നിന്ന് രണ്ടുമുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ കൂടാമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്. പകല്‍ 11 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നുവരെയെങ്കിലും നേരിട്ട് സൂര്യപ്രകാശം എല്‍ക്കുന്നത് ഒഴിവാക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും അറിയിച്ചിട്ടുണ്ട്.

ഞായറാഴ്ച സംസ്ഥാനത്ത് രണ്ടുപേര്‍ക്ക് സൂര്യാഘാതവും 24 പേര്‍ക്ക് സൂര്യതാപവുമേറ്റുവെന്നുമാണ് റിപ്പോര്‍ട്ട്. എറണാകുളം, പാലക്കാട് ജില്ലകളില്‍ ഒരോരുത്തര്‍ക്കാണ് സൂര്യാഘാതമേറ്റത്. ആലപ്പുഴയില്‍ ഒന്‍പതുപേര്‍ക്കും എറണാകുളത്ത് എട്ടുപേര്‍ക്കും പാലക്കാട്ടും കോട്ടയത്തും മൂന്നുപേര്‍ക്ക് വീതവും കാസര്‍കോട്ട് ഒരാള്‍ക്കും സൂര്യതപമേറ്റു. കൂടാതെ വിവിധപ്രദേശങ്ങളിലായി 20 പേര്‍ക്ക് ചൂടുമൂലം ശരീരത്തില്‍ പാടുകളുണ്ടായിയെന്നും വിവരമുണ്ട്.

ഞായറാഴ്ച എല്ലായിടത്തും ചൂട് 35 ഡിഗ്രിക്ക് മുകളിലായിരുന്നു. 39.3 ഡിഗ്രി സെല്‍ഷ്യസോടെ പാലക്കാടാണ് ഞായറാഴ്ച ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത്. ആലപ്പുഴയില്‍ ചൂട് ശരാശരി താപനിലയില്‍നിന്ന് ഉയര്‍ന്ന് 37 ഡിഗ്രിയും പുനലൂരില്‍ 38 ഡിഗ്രിയും കോട്ടത്ത് 36.8 ഡിഗ്രിയും തിരുവനന്തപുരത്ത് 36 ഡിഗ്രിയും രേഖപ്പെടുത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍