UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബി.ജെ.പി നേതാക്കള്‍ ഉള്‍പ്പെട്ട കള്ളനോട്ട് കേസ് അന്വേഷണം ക്രൈംബ്രാഞ്ച് അവസാനിപ്പിക്കുന്നു?

നിലവില്‍ അറസ്റ്റിലായവര്‍ക്ക് പുറമേ ആരും ഉള്‍പ്പെട്ടിട്ടില്ലെന്ന നിഗമനത്തില്‍ കേസ് അവസാനിപ്പിക്കാനാണ് ക്രൈംബ്രാഞ്ച് നീക്കം

കൊടുങ്ങല്ലൂരില്‍ ബി.ജെ.പി നേതാക്കള്‍ ഉള്‍പ്പെട്ട കള്ളനോട്ട് കേസ് അന്വേഷണം ക്രൈംബ്രാഞ്ച് അവസാനിപ്പിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. കുറ്റഴാളികള്‍ക്കെതിരെ കറന്‍സി നോട്ട്, ഫോട്ടോസ്റ്റാറ്റ് എടുത്തു എന്നരീതിയില്‍ കേസ് ചുരുക്കി അന്വേഷണം അവസാനിപ്പിക്കാനാണ് ക്രൈംബ്രാഞ്ച് നീക്കം. കള്ളനോട്ടടിക്കുന്നത് രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്ന കുറ്റകൃത്യമായിട്ട് കൂടി പ്രതികള്‍ക്കെതിരെ ആ കുറ്റമൊന്നും തന്നെ ചുമത്തിയിട്ടില്ല. കൂടാതെ ഇത്ര ഗൗരവമായ സംഭവത്തില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണവും നടത്തിയിട്ടില്ല.

യുവമോര്‍ച്ച കയ്പമംഗലം നിയോജകമണ്ഡലം സെക്രട്ടറി അഞ്ചാംപരുത്തി എരാശ്ശേരി രാജീവിന്റെ വീട്ടില്‍ റെയ്ഡ് നടത്തുകയും കള്ളനോട്ടും യന്ത്രസാമഗ്രികളും പിടിച്ചെടുക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് രാജീവിന്റെ സഹോദരന്‍ രാഗേഷ്, ഇവരുടെ പിതാവ് ഹര്‍ഷന്‍, സുഹൃത്തുക്കളായ അഞ്ചാംപരുത്തി പൂവത്തുംകടവില്‍ നവീന്‍, രാജീവിനെ തൃശൂരില്‍ ഒളിവില്‍ പാര്‍പ്പിച്ച അലക്സ് എന്നിവരെ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തിരുന്നു.

കേസില്‍ ബി.ജെ.പിയിലെ പല ഉന്നതര്‍ക്കും ബന്ധമുണ്ടെന്നുള്ള ആരോപണം ഉയരുന്ന സാഹചര്യത്തില്‍, നിലവില്‍ അറസ്റ്റിലായവര്‍ക്ക് പുറമേ ആരും ഉള്‍പ്പെട്ടിട്ടില്ലെന്ന നിഗമനത്തില്‍ കേസ് അവസാനിപ്പിക്കാനാണ് ക്രൈംബ്രാഞ്ച് നീക്കം നടത്തുന്നത്. പിടിച്ചെടുത്ത കള്ളനോട്ടുകളും യന്ത്രങ്ങളും ഫോറന്‍സിക് പരിശോധനക്ക് അയച്ചിരിക്കുകയാണ്. ഇതിന്റെ റിപ്പോര്‍ട്ട് കിട്ടിയിട്ടില്ല. റിപ്പോര്‍ട്ട് കിട്ടിയാല്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിനുള്ള നടപടിയിലേക്ക് ക്രൈംബ്രാഞ്ച് നീങ്ങും.

ക്രൈംബ്രാഞ്ച് അന്വേഷണം കാര്യക്ഷമമല്ലെന്നും ആരോപണമുണ്ട്. മലപ്പുറം ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. എന്നാല്‍ ഇദ്ദേഹവും അന്വേഷണ സംഘത്തില്‍ ഉള്‍പ്പെട്ട ക്രൈംബ്രാഞ്ച് സി.ഐമാരില്‍ ഒരാളും ദിവസങ്ങളായി വകുപ്പുതല കോഴ്സുകള്‍ ചെയ്യുന്ന തിരക്കിലാണ്. കൂടാതെ അന്വേഷണ സംഘത്തിലെ തൃശൂര്‍ ക്രൈംബ്രാഞ്ച് സി.ഐക്ക്, കൊല്ലങ്കോട് സി.ഐ ആയി സ്ഥലംമാറ്റംകിട്ടുകയും ചെയ്തു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍