UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കോഴ വിവാദം: ഇന്ന് ചേരാനിരുന്ന ബിജെപി കോര്‍ കമ്മിറ്റി യോഗം മാറ്റിവെച്ചു

കോഴ വിവാദത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടു

മെഡിക്കല്‍ കോളേജ് കോഴ വിവാദത്തെ തുടര്‍ന്ന് ഇന്ന് ചേരാനിരുന്ന ബിജെപി കോര്‍ കമ്മിറ്റി യോഗം മാറ്റിവെച്ചു. ബിജെപിയിലെ പ്രമുഖ നേതാക്കളുടെ പേരുകളും മെഡിക്കല്‍ കോളേജ് കോഴ വിവാദത്തില്‍ ഉള്‍പ്പെട്ടതാണ് ആലപ്പുഴയില്‍ നടത്താനിരുന്ന പാര്‍ട്ടി കോര്‍ കമ്മിറ്റി യോഗം മാറ്റിവെച്ചത് എന്ന് കരുതുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് പാര്‍ട്ടി പ്രതിനിധികള്‍ നല്‍കുന്ന വിശദീകരണം സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് അസുഖമായതിനാലാണ് യോഗം മാറ്റിയതെന്നാണ്. ഇന്ന് കോര്‍ കമ്മിറ്റിയും നാളെ തിരുവനന്തപുരത്ത് സംസ്ഥാന കമ്മിറ്റിയും ചേരുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.

മെഡിക്കല്‍ കോളജിന് കേന്ദ്രാനുമതി കിട്ടാനായി 5.6 കോടി രൂപ കേരള ബിജെപിയിലെ ചിലര്‍ കോഴ വാങ്ങിയതായി പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് കഴിഞ്ഞദിവസം പുറത്തായിരുന്നു. ഈ പണം ഡല്‍ഹിയിലേക്ക് കുഴല്‍പ്പണമായി അയച്ചതായി ബിജെപിയുടെ സഹകരണ സെല്‍ കണ്‍വീനര്‍ ആര്‍.എസ്. വിനോദ് സമ്മതിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവം വിവാദമായത്തോടെ വിനോദിനെ ബിജെപിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി.

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശിനെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു. തനിക്കെതിരായ ആരോപണങ്ങള്‍ എം.ടി. രമേശ് നിഷേധിച്ചിട്ടുണ്ട്. കോഴ വിവാദത്തെക്കുറിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നഡ്ഡ ബിജെപി കേരള ഘടകത്തോട് വിശദീകരണം തേടിയിട്ടുണ്ട്.

തിരുവനന്തപുരം കോര്‍പറേഷന്‍ മുന്‍ കൗണ്‍സിലര്‍ കൂടിയായ സിപിഎം കോവളം ഏരിയ കമ്മിറ്റി അംഗം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോഴ വിവാദത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടു. വിജിലന്‍സ് എസ്പി ജയകുമാറിനാണ് അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍