UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വാഗ്ദാനങ്ങളെല്ലാം വെറുതെ: അതിരപ്പിള്ളി പദ്ധതിയില്‍ നിന്നും പിന്നോട്ടില്ലെന്ന് സര്‍ക്കാര്‍

വനസംരക്ഷണ നിയമ പ്രകാരം വനഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് വേണ്ട എല്ലാ നടപടികളും കെഎസ്ഇബി പൂര്‍ത്തീകരിച്ചു

അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുമായി മുന്നോട്ട് തന്നെ പോകുമെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. പദ്ധതിയുടെ പ്രാരംഭ നടപടികള്‍ ആരംഭിച്ചതായി വൈദ്യുതി മന്ത്രി എംഎം മണി നിയമസഭയില്‍ അറിയിച്ചു. വനേതര പ്രവര്‍ത്തനങ്ങള്‍ക്ക് വനഭൂമി ഉപയോഗിക്കാനുള്ള നടപടികളാണ് പൂര്‍ത്തിയാക്കിയത്.

വികെ ഇബ്രാഹിംകുഞ്ഞ് എംഎല്‍എയ്ക്ക് രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം മന്ത്രി വ്യക്തമാക്കിയത്. അതിരപ്പിള്ളി പദ്ധതിയുമായി ബന്ധപ്പെട്ട മറ്റ് പ്രവര്‍ത്തികള്‍ പുരോഗമിക്കുകയാണ്. വനസംരക്ഷണ നിയമ പ്രകാരം വനഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് വേണ്ട എല്ലാ നടപടികളും കെഎസ്ഇബി പൂര്‍ത്തീകരിച്ചു. സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോറിറ്റിയും സെന്‍ട്രല്‍ വാട്ടര്‍ കമ്മിഷനും നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഈ പദ്ധതി സംസ്ഥാനത്തിന് ഗുണകരമാണെന്നാണ് കണ്ടെത്തിയിരിക്കുന്നതെന്നും മന്ത്രി അറിയിച്ചു.

അതിരപ്പിള്ളി പദ്ധതി നടപ്പാക്കിയില്ലെന്നായിരുന്നു സിപിഎം നിലപാട്. എന്നാല്‍ അധികാരത്തിലെത്തിയതോടെ പദ്ധതിയുമായി മുന്നോട്ട് പോകുമെന്നാണ് മന്ത്രി അറിയിച്ചത്. അതോടെ ഘടകകക്ഷിയായ സിപിഐയില്‍ നിന്നുപോലും ശക്തമായ എതിര്‍പ്പുയര്‍ന്നു. ഇതേതുടര്‍ന്ന് നിലപാടില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ടുപോകുകയും ചെയ്തു. എന്നാല്‍ അന്നത്തെ സര്‍ക്കാര്‍ വാദം പൊള്ളയായിരുന്നുവെന്നാണ് പുതിയ നിലപാടിലൂടെ സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍