UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യുവതി സ്കൂട്ടര്‍ ഓടിക്കും, പിന്നിലിരുന്ന് യുവാവ് മാല പൊട്ടിക്കും; ഒടുവില്‍ കമിതാക്കള്‍ പിടിയിലായത് ഇങ്ങനെ

ഒന്നരവര്‍ഷം മുമ്പ് സാമൂഹിക മാധ്യമങ്ങളിലൂടെയാണ് വിവാഹിതയും മൂന്നുകുട്ടികളുടെ അമ്മയുമായ സുനിതയെ ബിജു പരിചയപ്പെടുന്നത്.

സ്‌കൂട്ടറില്‍ എത്തി സ്ത്രീകളുടെ മാല പൊട്ടിക്കുന്ന യുവതിയും കാമുകനും അറസ്റ്റില്‍. മാന്നാര്‍ എണ്ണയ്ക്കാട് ഇലഞ്ഞിമേല്‍ വിഷ്ണു ഭവനില്‍ സുനിത (36), ഹരിപ്പാട് പിലാപ്പുഴ ബിജു ഭവനില്‍ ബിജു വര്‍ഗ്ഗീസ് (33) എന്നിവരെയാണ് പോലീസ് അറ്‌സ്റ്റ് ചെയ്തത്. സുനിത ഓടിക്കുന്ന സ്‌കൂട്ടറിന്റെ പിന്നിലിരുന്ന് ബിജുവാണ് മാല പൊട്ടിക്കുന്നത്.

ഒന്നരവര്‍ഷം മുമ്പ് സാമൂഹിക മാധ്യമങ്ങളിലൂടെയാണ് വിവാഹിതയും മൂന്നുകുട്ടികളുടെ അമ്മയുമായ സുനിതയെ ബിജു പരിചയപ്പെടുന്നത്. ദുബായിലായിരുന്ന ബിജു നാട്ടിലെത്തിയിട്ട് അധികനാളായിട്ടില്ല. നാട്ടില്‍ ടിപ്പര്‍ ഡ്രൈവറായി ജോലി നോക്കിയിരുന്ന ബിജു ബുധനൂരും ഉമ്പര്‍നാട്ടും വാടകവീടുകളില്‍ താമസിച്ചിരുന്നു.

മോഷ്ടിക്കുന്ന ആഭരണങ്ങള്‍ കരുനാഗപ്പള്ളി, താമരക്കുളം എന്നിവടങ്ങളിലെ കടകളിലാണ് ഇവര്‍ വിറ്റിരുന്നത്. കല്ലിമേലില്‍ വീട്ടമ്മ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവരെ തരിച്ചറിയാനും പിടികൂടാനും സാധിച്ചത്. സിഐ പി.ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. സുനിതയെ ബുധനൂരില്‍ നിന്നും ബിജുവിനെ ഹരിപ്പാട്ടുനിന്നുമാണ് അറസ്റ്റ് ചെയ്തത്.

ജൂണ്‍ 18-ന് കല്ലിമേല്‍ ജില്ലാ കൃഷിത്തോട്ടത്തിന് സമീപം വഴി ചോദിക്കാനെന്ന വ്യാജേന സ്‌കൂട്ടര്‍ നിര്‍ത്തി വീട്ടമ്മയുടെ രണ്ടരപ്പവന്റെ മാല കവരുകയായിരുന്നു ഇവര്‍. മാല നഷ്ടപ്പെട്ട വീട്ടമ്മ നല്‍കിയ മൊഴി- 586 എന്ന സ്‌കൂട്ടറില്‍ വന്ന യുവതിയും യുവാവുമാണ് മാല അപഹരിച്ചതെന്നാണ്.

സമീപത്തെ സിസിടിവി ക്യാമറ ദൃശ്യങ്ങളില്‍ നിന്നും സ്‌കൂട്ടറിന്റെ നമ്പര്‍ KL-31 , 5867 ആണെന്നും അവസാന അക്കം ഇളക്കി മാറ്റിയതാണെന്നും മനസ്സിലായി. തുടര്‍ന്ന് സമീപത്തെ മാലപൊട്ടിക്കല്‍ കേസുകള്‍ നടന്ന സ്ഥങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴും ഈ സ്‌കൂട്ടര്‍ കണ്ടത്തോടെയാണ് അന്വേഷണം ഇവരിലേക്കും നീണ്ടത്.

ജൂലൈയില്‍ ചെട്ടിക്കുളങ്ങര ചന്ത ജംഗ്ക്ഷന് സമീപം വൃദ്ധയുടെ മാല പൊട്ടിച്ചതും ക്ഷേത്രത്തിലേക്ക് പോയ വീട്ടമ്മയുടെ കണ്ണില്‍ മുളക്‌പൊടിയിട്ട് മാല പൊട്ടിക്കാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ കൈയില്‍ കടിച്ചപ്പോള്‍ യുവതി ഓടിച്ചിരുന്ന സ്‌ക്കൂട്ടറിന്റെ പിന്നില്‍ ചാടികയറി കടന്നുകളഞ്ഞതും ബിജുവും സുനിതയും തന്നെയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍