UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സബ്കളക്ടര്‍ ചെറ്റ, ചെന്നിത്തല ആര്‍എസ്എസ്, സുരേഷ് കുമാര്‍ കഞ്ചാവ്: വീണ്ടും എം എം മണി

ചെന്നിത്തലയെയും യുഡിഎഫിനെയും ഊളമ്പാറയിലയ്ക്കണമെന്നും ശ്രീറാം

ദേവികുളം സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍, പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല, മുന്‍ മൂന്നാര്‍ ദൗത്യസംഘാംഗം സുരേഷ് കുമാര്‍ എന്നിവരെ അസഭ്യം പറഞ്ഞ് വൈദ്യുതി മന്ത്രി എം എം മണി. ജില്ലാ കളക്ടര്‍ കഴിവുക്കെട്ടവനാണ്, സബ്കളക്ടര്‍ ചെറ്റയാണ്, ചെന്നിത്തല ആര്‍എസ്എസാണ്, സുരേഷ് കുമാര്‍ മദ്യപാനിയാണെന്നും കഞ്ചാവിന്റെ അടിമയാണെന്നും എം എം മണി റിപ്പോര്‍ട്ടര്‍ ചാനലിനോട് പറഞ്ഞു. ചെന്നിത്തലയെയും യുഡിഎഫിനെയും ഊളമ്പാറയിലയ്ക്കണമെന്നും അദ്ദേഹം പറയുന്നു.

സഭാനേതൃത്വത്തിനെതിരെയും മണി ഇന്ന് രംഗത്തെത്തി. ഇത്രകാലവും കുരിശ് അവിടെ ഉണ്ടായിരുന്നത് എന്തുകൊണ്ടാണ് സഭ കാണാതിരുന്നതെന്ന് മണി ചോദിച്ചു. പത്തറുപത് കൊല്ലമായി അതവിടെ ഉണ്ടായിരുന്നല്ലോ. ഇനി അടുത്ത തെരഞ്ഞെടുപ്പില്‍ ഇതു കാണിച്ച് വോട്ട് ചോദിക്കലാണ് അവരുടെ ലക്ഷ്യം.

ആ കുരിശു പൊളിക്കുന്ന കാഴ്ച ദേവികുളം സബ് കളക്ടര്‍ക്കും അതുപോലുള്ള വര്‍ഗീയവാദികള്‍ക്കും അല്ലാതെ വേറെ ആര്‍ക്കും സന്തോഷം ഉണ്ടാക്കില്ല. അവരൊക്കെ ഇതു ചെയ്തിട്ട് അങ്ങോട്ട്‌ പോകും, ഇവിടെ ജീവിക്കേണ്ടത് ഇവിടുത്തെ നാട്ടുകാരാണ്.

ചെന്നിത്തലയുടെ പാശ്ചാത്തലം നമുക്കറിയാം. ബിജെപിയില്‍ ഇപ്പോഴുള്ള 60 ശതമാനം ആള്‍ക്കാരും മുന്‍ കോണ്‍ഗ്രസുകാരാണ്. ഇതിനു മുമ്പ് ഇവരൊക്കെ എവിടെയായിരുന്നു? മൂന്നാറില്‍ എന്തെങ്കിലും മോശമായി നടന്നിട്ടുണ്ടെങ്കില്‍ അത് യുഡിഎഫിന്റെ കാലത്താണ് എന്നും മണി ആരോപിച്ചു.

 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍