UPDATES

കാമുകനെക്കൊണ്ട് മകളെ വിവാഹം കഴിപ്പിക്കാന്‍ നോക്കി; എതിര്‍ത്തപ്പോള്‍ അരുംകൊല

ആത്മഹത്യ ചെയ്തതാണെന്ന മഞ്ജുവിന്റെ വാദം ആദ്യംതന്നെ പോലീസില്‍ സംശയമുയര്‍ത്തിയിരുന്നു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് സംശയം സ്ഥിരീകരിച്ചു.

തിരുവനന്തപുരം നെടുമങ്ങാട് പതിനാറുകാരിയെ കഴുത്ത് ഞെരിച്ച് പൊട്ടക്കിണറ്റില്‍ തള്ളിയ കേസില്‍ നിര്‍ണായക വെളിപ്പെടുത്തല്‍. അനീഷിനെക്കൊണ്ട് മകള്‍ മീരയെ വിവാഹം കഴിപ്പിക്കാന്‍ മഞ്ജുഷ ശ്രമിച്ചിരുന്നെന്നും ഇത് മീര എതിര്‍ത്തത് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പോലീസ് പറയുന്നതെന്ന് മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അനീഷുമായുള്ള ബന്ധം തുടരാന്‍വേണ്ടി അനീഷിനെക്കൊണ്ട് മീരയെ വിവാഹം കഴിക്കാന്‍ മഞ്ജു ശ്രമിച്ചെന്നും, അത് മീര ശക്തമായി ചെറുത്തതോടെ വീട്ടില്‍ വഴക്കുണ്ടാവുകയും അത് കൊലപാതകത്തിലേക്ക് നയിച്ചെന്നുമാണ് പോലീസ് പറയുന്നത്.

സംഭവദിവസം ഇതിനെച്ചൊല്ലി ബഹളമുണ്ടായപ്പോള്‍ മഞ്ജുഷ മകളെ അടിച്ച് കട്ടിലിലിട്ടു. തുടര്‍ന്ന് കൈകൊണ്ട് കഴുത്ത് ഞെരിച്ചു. ഇത് കണ്ടുനിന്ന അനീഷ് തുണികൊണ്ട് ശ്വാസം മുട്ടിച്ച് കൊന്നുവെന്നും മഞ്ജു മൊഴി നല്‍കിയിരുന്നു.

മരിച്ചെന്നുകരുതി ഇരുവരും മീരയെ ബൈക്കിന്റെ നടുക്കിരുത്തി അഞ്ച് കിലോമീറ്ററോളം അകലെ കാരന്തലയിലെ അനീഷിന്റെ വീട്ടിലെത്തിച്ച് സമീപത്തെ പുരയിടത്തിലിട്ടു. ഞരക്കം കേട്ടതായി തോന്നിയെങ്കിലും സിമന്റ് ഇഷ്ടികകള്‍ മീരയുടെ ശരീരത്തില്‍ വെച്ചുകെട്ടി കിണറ്റിന്റെ മൂടിനീക്കി അതിനകത്ത് തള്ളുകയായിരുന്നു.

രാത്രി തന്നെ മീരയെ കൊല്ലാന്‍ ഉപയോഗിച്ച ഷാളടക്കമുള്ളവയുമായി അവര്‍ നാഗര്‍കോവിലിലേക്ക് പോയെന്നും ഇവര്‍ മൊഴിനല്‍കിയിട്ടുണ്ട്.

ആത്മഹത്യ ചെയ്തതാണെന്ന മഞ്ജുവിന്റെ വാദം ആദ്യംതന്നെ പോലീസില്‍ സംശയമുയര്‍ത്തിയിരുന്നു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് സംശയം സ്ഥിരീകരിച്ചു. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോസ്റ്റ് മോര്‍ട്ടത്തില്‍ തെളിഞ്ഞത്.

ഡാം തകര്‍ന്നതിനു കാരണം ഞണ്ടുകളെന്ന് ജല മന്ത്രി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍