UPDATES

ന്യൂസ് അപ്ഡേറ്റ്സ്

16 കാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ പെണ്‍കുട്ടിയുടെ പിതാവ് നടുറോഡില്‍ വെട്ടിക്കൊന്നു

കൊല്ലപ്പെട്ടതും പ്രായപൂര്‍ത്തിയാകാത്തയാളാണ്

പ്രായപൂര്‍ത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്ത കേസിലെ പ്രതികളിലൊരാളെ പെണ്‍കുട്ടിയുടെ പിതാവ് നടുറോഡില്‍ വെട്ടിക്കൊന്നു. കൊല്ലപ്പെട്ടയാളും പ്രായപൂര്‍ത്തിയാകാത്ത വ്യക്തിയാണ്. ഇക്കാരണത്താല്‍ കുട്ടികളുടെ കോടതി ഇയാള്‍ക്ക് ജാമ്യം അനുവദിച്ചിരുന്നു. ഇതില്‍ പ്രകോപിതനായാണ് പെണ്‍കുട്ടിയുടെ പിതാവ് കൊല നടത്തിയത്. ഇയാളെ ആക്രമിക്കാനുള്ള ഉദ്ദേശത്തില്‍ പോയ പിതാവിനൊപ്പം പീഡനത്തിന് ഇരയായ പെണ്‍കുട്ടിയും ഉണ്ട്. സംഭവതതില്‍ പിതാവിനെ അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ പ്രതി ചേര്‍ക്കണമോയെന്ന കാര്യം അന്വേഷിക്കുകയാണെന്നും പൊലീസ് പറയുന്നു.

പൂനെയില്‍ നിന്നും 100 കിലോമീറ്റര്‍ അകലെയായി നിര നരസിംഹ്പൂര്‍ ഗ്രാമത്തില്‍ ഇന്നലെയായിരുന്നു കൊലപാതകം നടന്നത്. കൊല്ലപ്പെട്ട വ്യക്തിയും അയാളുടെ സഹോദരനും ചേര്‍ന്ന് ഈ വര്‍ഷം ഏപ്രിലില്‍ ആണ് 16 കാരിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. തുടര്‍ന്ന് പ്രതികള്‍ അറസ്റ്റിലായെങ്കിലും കൊല്ലപ്പെട്ട വ്യക്തിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നതിനാല്‍ ഉടന്‍ തന്നെ ജാമ്യം അനുവദിച്ചു കിട്ടുകയായിരുന്നു.

തന്റെ മകളെ ബലാത്സംഗം ചെയ്തയാള്‍ സ്വതന്ത്രനായി പുറത്തു വന്നെന്ന വാര്‍ത്ത പെണ്‍കുട്ടിയുടെ പിതാവിനെ രോഷാകുലനാക്കിയിരുന്നു. ഇയാള്‍ പ്രതിയുടെ വീട്ടിലെത്തി ഭീഷണി മുഴക്കി. കോടതി വെറുതെ വിട്ടാലും താന്‍ വെറുതെ വിടില്ലെന്ന് പിതാവ് മുന്നറിയിപ്പ് നല്‍കിയിരുന്നതായി പൊലീസ് പറയുന്നു. ഭീഷണിയുള്ളതിനാല്‍ പ്രതിയെ മാതാപിതാക്കള്‍ ഇന്ദപുരിലുള്ള ഹോസ്റ്റലില്‍ താമസിപ്പിക്കുകയായിരുന്നു. ഇതറിഞ്ഞ പെണ്‍കുട്ടിയുടെ പിതാവ് പ്രതിയുടെ വീട്ടുകാരോട് പറഞ്ഞത് തന്റെ മകളുടെ വിവാഹം കഴിയുന്നതുവരെ അയാളെ ഗ്രാമത്തിലേക്ക് വന്നുപോകരുതെന്നായിരുന്നു.

എന്നാല്‍ കഴിഞ്ഞ വ്യാഴാഴ്ച പ്രതി വീട്ടിലെത്തി. ഈ വിവരം പെണ്‍കുട്ടിയും പിതാവും അറിഞ്ഞു. ഉടന്‍ തന്നെ മൂര്‍ച്ചയേറിയ ആയുധങ്ങളുമായി ഇരുവരും പ്രതിയുടെ വീട്ടിലെത്തി. ഇരുവരെയും പ്രതിയുടെ മാതാപിതാക്കള്‍ തടയാന്‍ നോക്കി. ഉടന്‍ തന്നെ പെണ്‍കുട്ടിയുടെ പിതാവ് പ്രതിയുടെ പിതാവിന്റെ മുഖത്ത് വെട്ടി. പെണ്‍കുട്ടിയാകട്ടെ പ്രതിയുടെ മാതാവിനെ ആക്രമിച്ചു. ഈ സമയം രക്ഷപ്പെടാന്‍ ഓടിയ പ്രതിയെ പെണ്‍കുട്ടിയുടെ പിതാവ് പുറകെ ചെന്ന് റോഡില്‍വെച്ച് വെട്ടിക്കൊല്ലുകയായിരുന്നു. സംഭവസ്ഥലത്തുവച്ച് തന്നെ പ്രതി മരിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍