UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യുപി രജിസ്‌ട്രേഷന്‍ വാഹനത്തിലെത്തിയ സംഘം ആക്രമിച്ചു; ശത്രുക്കളുടെ ക്വട്ടേഷനാണെന്ന് സരിതാ എസ് നായര്‍

ലോക് സഭ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ അമേഥിയില്‍ രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ സരിത മത്സരിക്കുന്നുണ്ട്.

ഉത്തര്‍പ്രദേശ് (യുപി) രജിസ്‌ട്രേഷന്‍ ബൈക്കിലെത്തിയ അജ്ഞാത സംഘം ആക്രമിച്ചുവെന്ന് കാട്ടി പാലാരിവട്ടം സ്റ്റേഷനില്‍ സരിതാ എസ് നായര്‍ പരാതി നല്‍കി. ശത്രുക്കളുടെ ക്വട്ടേഷനാണെന്നാണ് സരിതയുടെ പരാതി. ലോക് സഭ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ അമേഥിയില്‍ രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ സരിത മത്സരിക്കുന്നുണ്ട്.

തിങ്കളാഴ്ച രാത്രി 8.30 ഓടെ തന്റെ കാറിന് നേരെ രണ്ട് ബൈക്കുകളിലായെത്തിയ സംഘം ആക്രമണം നടത്തിയെന്നാണ് സരിത പറയുന്നത്. ചക്കരപ്പറമ്പ് പരിസരത്ത് വെച്ച് കാറിന്റെ മുന്നിലും പിന്നിലുമായി ബൈക്കിലെത്തിയ മൂന്നംഗ സംഘം ആക്രമിക്കുകയായിരുന്നുവെന്ന് അവര്‍ പോലീസിനോട് വെളിപ്പെടുത്തിയത്.

അക്രമികള്‍ കാറിന്റെ ഗ്ലാസ് തകര്‍ത്തതോടെ സരിതയുടെ വാഹനം വേഗത്തില്‍ പോയി. തുടര്‍ന്ന് പാലാരിവട്ടം സ്റ്റേഷനില്‍ എത്തി സരിത പരാതി നല്‍കുകയായിരുന്നു. ബൈക്കില്‍ എത്തിയ അക്രമികളില്‍ ഒരാളെ തിരിച്ചറിയാന്‍ കഴിയുമെന്നും സരിത പരാതിയില്‍ പറയുന്നുണ്ട്.

തനിക്കെതിര ശത്രുക്കളാരോ നല്‍കിയ ക്വട്ടേഷനാണ് ആക്രണത്തിന് പിന്നിലെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു. സംഭവത്തില്‍ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. കൂടുതല്‍ നടപടികള്‍ക്കായി ചക്കരപ്പറമ്പിലെ സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരുകയാണ് പോലീസ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍