UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മോദിക്കെതിരെ ആഞ്ഞടിച്ച് ശിവസേന: അച്ഛേ ദിന്‍ പരസ്യങ്ങളില്‍ മാത്രം

സംസ്ഥാനങ്ങളുടെ സ്വാതന്ത്ര്യം ഇല്ലാതാക്കി അധികാരം തന്നിലേക്ക് കേന്ദ്രീകരിക്കാനാണ് മോദി ശ്രമിക്കുന്നതെന്നും ഉദ്ധവ് താക്കറെ

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്രസര്‍ക്കാരിനെയും വിമര്‍ശിച്ച് എന്‍ഡിഎ സഖ്യകക്ഷിയായ ശിവസേന രംഗത്ത്. മോദി സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്ന അച്ഛേ ദിന്‍ പരസ്യങ്ങളില്‍ മാത്രമാണുള്ളതെന്നും സത്യം വ്യത്യസ്തമാണെന്നുമാണ് ശിവസേന കുറ്റപ്പെടുത്തുന്നത്.

സംസ്ഥാനങ്ങളുടെ സ്വാതന്ത്ര്യം ഇല്ലാതാക്കുകയാണ് നരേന്ദ്ര മോദി ചെയ്തത്. അദ്ദേഹം അധികാരം തന്നിലേക്ക് തന്നെ കേന്ദ്രീകരിക്കുകയാണെന്നും മുഖപത്രമായ സാമ്‌നയില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ വ്യക്തമാക്കി. ശരിയായ ജനാധിപത്യമല്ല ഇവിടെ നടപ്പാകുന്നതെന്നും എല്ലാം പ്രധാനമന്ത്രിയുടെ ഇഷ്ടത്തിനനുസരിച്ചാണ് നടക്കുന്നതെന്നും താക്കറെ ചൂണ്ടിക്കാട്ടി. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്ത് പഞ്ചായത്തീരാജ് നടപ്പാക്കി അധികാരം താഴേത്തട്ടിലേക്ക് എത്തിച്ചു. നോട്ട് അസാധുവാക്കി 15 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടമാക്കുകയാണ് മോദി ചെയ്തത്. ഏതാണ്ട് 60 ലക്ഷം ആളുകളെ നോട്ട് അസാധുവാക്കല്‍ ബാധിച്ചു. ഇതിനെ നേരിടാന്‍ കേന്ദ്രസര്‍ക്കാര്‍ എന്തുനടപടിയാണ് സ്വീകരിച്ചത്.

ജിഎസ്ടിയെയും ശിവസേന കുറ്റപ്പെടുത്തുന്നുണ്ട്. ചെക്ക്‌പോസ്റ്റുകള്‍ ഇല്ലാതാക്കുന്നത് മണ്ടത്തരമാണെന്നും അവയെ തിരികെ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചെക്ക് പോസ്റ്റുകളില്ലെങ്കില്‍ രാജ്യസുരക്ഷയ്ക്ക് വലിയ വെല്ലുവിളി നേരിടും. മഹാരാഷ്ട്ര സര്‍ക്കാരിനെതിരെയും രൂക്ഷമായ വിമര്‍ശനങ്ങളാണ് താക്കറെ ഉന്നയിക്കുന്നത്. കടങ്ങള്‍ എഴുതിത്തള്ളുന്ന കാര്യത്തില്‍ ഫട്‌നാവിസ് സര്‍ക്കാര്‍ കര്‍ഷകരെ കബളിപ്പിക്കുകയാണ്. ബാങ്കുകള്‍ ഇതുമായി ബന്ധപ്പെട്ട് കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടില്ലെന്നും ശിവസേന മുഖപത്രം ആരോപിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍