UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഉത്തര്‍പ്രദേശില്‍ നടന്നത് കുഞ്ഞുങ്ങളുടെ കൂട്ടക്കൊലപാതകം: ശിവസേന

മുഖപത്രമായ സാമ്‌നയിലൂടെയാണ് ശിവസേനയുടെ വിമര്‍ശനം

ഗോരഖ്പൂരിലെ ബാബ രാഘവ്ദാസ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നടന്നത് കുഞ്ഞുങ്ങളുടെ കൂട്ടക്കൊലപാതകമാണെന്ന് ശിവസേന. ദുരന്തത്തില്‍ ശിവസേന കേന്ദ്രസര്‍ക്കാരിനെതിരെയും ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെയും രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചിരിക്കുന്നത്. മുഖപത്രമായ സാമ്‌നയിലൂടെയാണ് ശിവസേനയുടെ വിമര്‍ശനം.

ദുരന്തം സ്വാതന്ത്ര്യദിന ആഘോഷത്തിന് അപമാനമാണെന്നും സേന ചൂണ്ടിക്കാട്ടുന്നു. അധികാരത്തിലേറുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്ന അച്ഛേദിന്‍ ഇതുവരെ സാധാരണക്കാര്‍ക്ക് ലഭിച്ചിട്ടില്ലെന്നും മുഖപ്രസംഗത്തില്‍ ആരോപിക്കുന്നു. ഇത്രയും വലിയൊരു ദുരന്തമുണ്ടായപ്പോള്‍ യുപിയിലെ ഒരു മന്ത്രി പറഞ്ഞത് എല്ലാ ഓഗസ്റ്റ് മാസത്തിലും ഇത്തരത്തില്‍ കുഞ്ഞുങ്ങള്‍ മരിക്കുന്നുണ്ടെന്നാണ്. എന്തുകൊണ്ട് പാവപ്പെട്ടവന്റെ കുഞ്ഞുങ്ങള്‍ മാത്രം ഓഗസ്റ്റില്‍ മരിക്കുന്നു? എന്തുകൊണ്ട് പണക്കാരന്റെ കുട്ടികള്‍ മരിക്കുന്നില്ലെന്നും ശിവസേന ചോദിക്കുന്നു.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നടപടികള്‍ തുടങ്ങിയെങ്കിലും കുട്ടികളുടെ മരണം തടയാന്‍ സാധിച്ചിട്ടില്ല. ഓക്‌സിജന്‍ വിതരണം പൂര്‍ണതോതില്‍ പുനഃസ്ഥാപിക്കാന്‍ ഇനിയും സാധിച്ചിട്ടില്ല. എന്നാല്‍ മസ്തിഷ്‌കജ്വരം ബാധിച്ച് ഒട്ടേറെ കുട്ടികളാണ് ദിവസവും ആശുപത്രിയിലെത്തുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍