UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വീണ്ടും പശുവിന്റ പേരില്‍ ആള്‍കൂട്ടകൊല; ബംഗാളിലെ ജല്‍പായിഗുരി ജില്ലയില്‍ രണ്ടു പേരെ അടിച്ചുകൊന്നു

വാഹനത്തിനു ചുറ്റും തടിച്ചുകൂടിയ ആള്‍കൂട്ടം യുവാക്കളെ ചോദ്യം ചെയ്തു. തുടര്‍ന്ന് അടിച്ചുകൊല്ലുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു

പശുവിനെ മോഷ്ടിച്ചുവെന്ന സംശയത്തെ തുടര്‍ന്ന് രണ്ട് യുവാക്കളെ ആള്‍കൂട്ടം അടിച്ചുകൊന്നു. വെസറ്റ് ബംഗാളിലെ ദുബഗുരിയിലാണ് സംഭവം. ആസാമിലെ കൂച്ച്‌ബെഹര്‍ സ്വദേശികളാണ് കൊല്ലപെട്ട യുവാക്കള്‍. ദിന്‍ജാപൂരില്‍ സമാനമായ സംഭവത്തില്‍ മുന്ന് മുസ്ലിം യുവാക്കള്‍ കൊല്ലപെട്ടിരുന്നു. മൃതദേഹങ്ങള്‍ പോസറ്റ്‌മോര്‍ട്ടത്തിനയച്ചുവെന്നും അന്വേഷണത്തിനു ഉത്തരവിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

പുലര്‍ച്ചെ മുന്ന് മണിക്കാണ് സംഭവം നടന്നതെന്ന് പൊലിസ് പറഞ്ഞു. രാത്രിയില്‍ ഗ്രാമത്തിലൂടെ പിക്കപ്പ് വാനില്‍ സഞ്ചരിക്കുകയായിരുന്നു യുവാക്കള്‍. വാനില്‍ 15 പശുക്കള്‍ ഉണ്ടായിരുന്നുവെന്നും പൊലിസ് പറഞ്ഞു. വഴിതെറ്റി ചുറ്റിതിരിഞ്ഞവാഹനത്തില്‍ നിന്നും ശബ്ദം കേട്ട് നാട്ടുകാര്‍ ചുറ്റും കൂടുകയായിരുന്നു.

വാഹനത്തിനു ചുറ്റും തടിച്ചുകൂടിയ ആള്‍കൂട്ടം യുവാക്കളെ ചോദ്യം ചെയ്തു. തുടര്‍ന്ന് അടിച്ചുകൊല്ലുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. ആസാമിലെ ദുബരി സ്വദേശി ആഹാഫിസുല്‍ ശൈഖ്, പട്ടലഹാവ സ്വദേശി അന്‍വര്‍ ഹുസൈന്‍ എന്നിവരാണ് കൊല്ലപെട്ടതെന്ന് തിരിച്ചറിഞ്ഞു. അതെസമയം ഇവര്‍ പശുവിനെ മോഷ്ടിച്ചതായി കണ്ടെത്താനായില്ലെന്ന് പൊലിസ് വ്യക്തമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍