UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തിരുവനന്തപുരത്ത് യുവാവിനെ കുപ്പി പൊട്ടിച്ച് കുത്തി കൊലപ്പെടുത്തി; തലസ്ഥാനത്ത് ഇത് രണ്ടാഴ്ചക്കിടെ മൂന്നാമത്തെ കൊലപാതകം

ബൈക്കിലെത്തിയ ശ്യാം സംഘര്‍ഷം പരിഹരിക്കാനും ഇവരെ പിടിച്ചുമാറ്റാനും ശ്രമിക്കുന്നതിനിടെ അക്രമികളില്‍ ഒരാള്‍ കുപ്പി പൊട്ടിച്ച് കുത്തിയത്.

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു. നഗരത്തില്‍ അക്രമികളുടെ ഏറ്റുമുട്ടല്‍ തടയാന്‍ ശ്രമിച്ച പടിഞ്ഞാറേക്കോട്ട പുന്നപുരം സ്വദേശി ശ്യാം എന്ന മണിക്കുട്ടന്‍ (28) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി പതിനൊന്നരയ്ക്കാണ് സംഭവം. ലഹരി വില്‍പ്പന സംഘങ്ങളില്‍പ്പെട്ടവരാണ് അക്രമത്തിന് പിന്നിലെന്ന് പോലീസ് ശംശയിക്കുന്നത്.

സംഭവത്തെക്കുറിച്ച് പോലീസ് വെളിപ്പെടുത്തുന്നത്, ശ്രീവരാഹത്തിന് സമീപം റോഡരികില്‍ നാലുപേര്‍ തമ്മില്‍ അടിയുണ്ടായി. ബൈക്കിലെത്തിയ ശ്യാം സംഘര്‍ഷം പരിഹരിക്കാനും ഇവരെ പിടിച്ചുമാറ്റാനും ശ്രമിക്കുന്നതിനിടെ അക്രമികളില്‍ ഒരാള്‍ കുപ്പി പൊട്ടിച്ച് കുത്തുകയായിരുന്നുവെന്നാണ്‌

സംഘര്‍ഷത്തില്‍ ശ്രീവരാഹം സ്വദേശി രജിത്തിനും (24) സമീപവാസിയായ മറ്റൊരാള്‍ക്കും പരിക്കേറ്റിറ്റുണ്ട്. ഇവരെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അക്രമികളില്‍ രണ്ട് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഒരാള്‍ രക്ഷപ്പെട്ടു.

തലസ്ഥാനത്ത് ഇത് രണ്ടാഴ്ചക്കിടെ മൂന്നാമത്തെ കൊലപാതകമാണ്. ചിറയില്‍ കീഴില്‍ വിഷ്ണു എന്നയുവാവിനെ കൊലപ്പെടുത്തിയത് മാര്‍ച്ച് മൂന്നിനാണ്. കൊലപാതകത്തിന് കാരണമായി പറയുന്നത് ഫോണ്‍ ചോര്‍ത്തിയെന്ന് ആരോപിച്ചാണ്.

കരമനയില്‍ അനന്തുവെന്ന യുവാവിന് മാര്‍ച്ച് പന്ത്രണ്ടിന് പട്ടാപ്പകല്‍ തട്ടികൊണ്ടുപോവുകയും പിറ്റേന്ന് ക്രൂരമായി കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തുകയും ചെയ്തും. ഇതിന് കാരണമായി പറയുന്നത് ഉത്സവത്തിലുണ്ടായ തര്‍ക്കമാണ്.

Read: അനന്തു കൊലപാതകം: ബിജെപി കൌണ്‍സിലറുടെ ബന്ധുവായ പ്രതിയെ രക്ഷിക്കാന്‍ പോലീസ് നീക്കമെന്ന് നാട്ടുകാര്‍

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍