UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കാലാവസ്ഥ പ്രവചനങ്ങള്‍ തെറ്റുന്നു; വിമര്‍ശനവുമായി ദുരന്തനിവാരണ അതോറിറ്റി

റെഡ് അലേര്‍ട്ട് പ്രഖ്യാപനം ജനം ഗൗരവത്തിലെടുക്കാത്ത സാഹചര്യമാണുള്ളതെന്ന്‌ ദുരന്തനിവാരണ അതോറിറ്റി അധികൃതര്‍

കാലാവസ്ഥ പ്രവചനങ്ങള്‍ കാര്യക്ഷമമല്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. റെഡ് അലേര്‍ട്ട് പ്രഖ്യാപനം ജനം ഗൗരവത്തിലെടുക്കാത്ത സാഹചര്യമാണുള്ളതെന്നും ദുരന്തനിവാരണ അതോറിറ്റി അധികൃതര്‍ പറഞ്ഞു.

കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തില്‍നിന്ന് ലഭിക്കുന്ന മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കുന്നത്. ഇതനുസരിച്ച് ഇപ്പോള്‍ പല ജില്ലകളിലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഏറ്റവും രൂക്ഷമായ കാലാവസ്ഥ സ്ഥിതിയാണ് റെഡ് അലേര്‍ട്ട് സൂചിപ്പിക്കുന്നത്. ഇതനുസരിച്ച് 20 സെന്റിമീറ്ററില്‍ കൂടുതല്‍ മഴ പെയ്യാനാണ് സാധ്യത. എന്നാല്‍ മഴ പെയ്യുമെന്ന് പ്രവചിച്ചിരുന്ന സമയത്തും കേരളത്തില്‍ ഒരിടത്തും 12 സെന്റിമീറ്ററില്‍ കൂടുതല്‍ മഴ പെയ്തില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ആരോപിക്കുന്നു.

കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന് സംസ്ഥാനത്ത് 74 മഴ മാപിനികളാണുള്ളത്. ഇത് ഓട്ടോമാറ്റിക് റീഡിംഗ് സംവിധാനമുള്ളതല്ല. ഈ സാഹചര്യത്തില്‍ 24മണിക്കൂര്‍ കൂടുമ്പോഴാണ് മഴയുടെ അളവ് രേഖപ്പെടുത്തി ലഭിക്കുന്നത്. അതിനാല്‍ സ്വകാര്യ ഏജന്‍സികളില്‍നിന്ന് ലഭിക്കുന്ന വിവരങ്ങളെക്കൂടി ആശ്രയിക്കേണ്ട സ്ഥിതിയിലാണ് സംസ്ഥാന ദുരന്ത നിവാരണഅതോറിറ്റി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍