UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പതിനാറുകാരിയുടേത് കൊലപാതകമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്, അമ്മയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി കിണറ്റിലിട്ടുവെന്ന് സംശയം

കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നറിയാന്‍ അന്വേഷണം നടത്തുമെന്ന് പൊലീസ്

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് പതിനാറുകാരിയുടെ മരണം കൊലപാതകമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഇന്നലെയാണ് പെണ്‍കുട്ടിയുടെ മൃതദേഹം അമ്മയുടെ സുഹൃത്തിന്റെ വീട്ടിന് സമീപത്തെ കിണറ്റില്‍നിന്ന് കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ടത്തിന് കൊണ്ടുപോയത്.

കഴിഞ്ഞ 11-ാം തീയതിയാണ് പെണ്‍കുട്ടി കൊല്ലപ്പെട്ടതെന്നാണ് കരുതുന്നത്. ഇതുമായി ബന്ധപ്പെട്ട് അമ്മ മഞ്ജുഷയ്ക്കും അനീഷിനുമെതിരെ കൊലക്കുറ്റം ചുമത്തി. കൂടുതല്‍ പേര്‍ കൊലപാതകവുമായി ബന്ധപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്ന പൊലീസ് പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് അമ്മ മഞ്ജുഷയേയും സുഹൃത്ത് അനീഷിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മകള്‍ ആത്മഹത്യ ചെയ്‌തെന്നായിരുന്നു ചോദ്യം ചെയ്യലില്‍ മഞ്ജുഷ പറഞ്ഞത്. വീട്ടിലെ വഴക്കിനെ തുടര്‍ന്ന് മകള്‍ തൂങ്ങി മരിച്ചതാണെന്നും ഇരുവരും ചേര്‍ന്ന് മൃതദേഹം ബൈക്കില്‍ കയറ്റി അനീഷിന്റെ വീട്ടിനടുത്ത് എത്തിച്ച് കിണറ്റില്‍ കല്ലു കെട്ടി താഴ്ത്തിയെന്നുമായിരുന്നു പെണ്‍കുട്ടിയുടെ അമ്മയുടെ മൊഴി.

മകള്‍ ഒളിച്ചോടിയെന്നും കുട്ടിയെ തേടി താന്‍ തിരുപ്പതിയില്‍ വന്നിരിക്കുകയാണെന്നുമായിരുന്നു മഞ്ജുഷ നേരത്തെ വീട്ടില്‍ അറിയിച്ചത്. കഴിഞ്ഞ 13ന് മഞ്ജുഷ വീട്ടില്‍ ഇക്കാര്യമറിയിച്ച് വിളിച്ചത്. എന്നാല്‍ പിന്നീട് ഇവരെ കുറിച്ച് വിവരമൊന്നുമില്ലാത്തതിനെ തുടര്‍ന്ന് മഞ്ജുഷയുടെ അച്ഛന്‍ 17ന് പൊലീസില്‍ പരാതി നല്‍കി. പൊലീസ് അന്വേഷണത്തിനൊടുവില്‍ മഞ്ജുഷയേയും ഇടമല സ്വദേശി അനീഷിനെയും തമിഴ്‌നാട്ടില്‍ നിന്നും കണ്ടെത്തി. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍