UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഏഴ് വയസുകാരന്‍ സ്‌കൂള്‍ ശുചിമുറിയില്‍ കഴുത്തറത്തു കൊല്ലപ്പെട്ട സംഭവം; ബസ് കണ്ടക്ടര്‍ അറസ്റ്റില്‍

കുട്ടി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായതായും കണ്ടെത്തി

ഹരിയാനയില്‍ സ്‌കൂളില്‍ ഏഴു വയസ്സുകാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സ്‌കൂള്‍ ബസ് കണ്ടക്ടര്‍ അറസ്റ്റില്‍. ഗുഡ്ഗാവിലെ റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ രണ്ടാം ക്ലാസില്‍ പഠിക്കുന്ന പ്രധ്യമന്‍ ഠാക്കൂറിനെ ഇന്നു രാവിലെയാണ് കഴുത്തറുത്തു മരിച്ചനിലയില്‍ കണ്ടെത്തിയത്. കൊല്ലപ്പെടുന്നതിനു മുമ്പ് കുട്ടി ലൈംഗികാതിക്രമത്തിനു വിധേയനായിരുന്നതായും പൊലീസ് പറഞ്ഞു. സ്‌കൂള്‍ ബസ് ഡ്രൈവറെയും മറ്റൊരാളെയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നും പറയുന്നു.

കുട്ടിയുടെ അച്ഛനും മറ്റു സുഹൃത്തുക്കളും സ്‌കൂള്‍ അധികൃതരുടെ അനസ്ഥമൂലമാണ് കുട്ടി കൊല്ലപ്പെട്ടതെന്ന് ആരോപിച്ചിരുന്നു. എന്നാല്‍ കുട്ടിയെ രക്തം വാര്‍ന്ന നിലയില്‍ കണ്ടെത്തിയുടനെ ഒരു നിമിഷംപോലും വൈകിക്കാതെ തന്റെ കാറില്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു എന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ നീര്‍ജത ബത്ര അറിയിച്ചു.

എല്ലാ ദിശയിലൂടെയും അന്വേഷണം തുടരുകയാണെന്നും സ്‌കൂളിനു ചുറ്റുമുള്ള മുപ്പതോളം ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണെന്നും പൊലീസ് പറയുന്നു. കൊലപാതകം ശത്രുതയുടെ ഭാഗമായിട്ടണോ എന്നും അന്വേഷിക്കുന്നുണ്ടെന്നു ഗുഡ്ഗാവ് പോലീസ് അറിയിച്ചു.
കഴിഞ്ഞ വര്‍ഷം റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ വസന്ത് കുഞ്ജ് ശാഖയില്‍ ആറു വയസ്സുകാരന്‍ വാട്ടര്‍ ടാങ്കില്‍ മരിച്ചു കിടന്ന സംഭവവുമായി ബന്ധപ്പെട്ടു സ്‌കൂളിനെതിരെ കുറ്റകരമായ അനാസ്ഥയ്ക്ക് കേസ് എടുത്തിരുന്നു. അതിന്റെ അന്വേഷണം തുടരുന്ന സാഹചര്യത്തിലാണ് പ്രധ്യമാന്റെ കൊലപാതകം.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍