UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘ആവശ്യമായത് ചെയ്ത് തരാം, പകരം എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കണം’; യുവതിയോട് ബിനോയ് കോടിയേരി; ഫോണ്‍ സംഭാഷണം പുറത്ത്

യുവതി പണം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ചതിന് പിന്നാലെ ബിനോയ് യുവതിയുമായി ഫോണില്‍ സംസാരിക്കുന്നതിന്റെ ഓഡിയോയാണ് പുറത്തു വന്നത്.

വിവാഹ വാഗ്ദാനം ചെയ്ത് ബീഹാര്‍ യുവതിയെ ലൈംഗികമായി ദുരുപയോഗം ചെയ്തെന്ന കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി ഒത്തുതീര്‍പ്പ് ശ്രമത്തിന്‍റേതെന്ന് ആരോപിക്കപ്പെടുന്ന ഓഡിയോ പുറത്ത്. യുവതിയുമായി ഫോണില്‍ സംസാരിക്കുന്നതിന്റെ ശബ്ദരേഖ മാതൃഭൂമി ന്യൂസാണ് പുറത്തുവിട്ടത്. യുവതി പണം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ചതിന് പിന്നാലെ ബിനോയ് യുവതിയുമായി ഫോണില്‍ സംസാരിക്കുന്നതിന്റെ ഓഡിയോയാണ് പുറത്തു വന്നത്.

ആവശ്യമായത് ചെയ്ത് തരാം, പകരം എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കണമെന്നാണ് ബിനോയ് യുവതിയോട് ആവശ്യപ്പെടുന്നത്. യുവതി തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്യുകയാണെന്ന് ഇപ്പോഴും ആവര്‍ത്തിക്കുന്ന ബിനോയ് ആ രീതിയിലല്ല ഫോണില്‍ സംസാരിക്കുന്നത്. ബിനോയിയും യുവതിയും തമ്മിലുള്ള ഫോണ്‍ സംഭാഷണം ഇങ്ങനെ.

ബിനോയ് കോടിയേരി: ആര് വഴിയാണ് നീ എനിക്ക് നോട്ടീസ് അയച്ചത്. അഭിഭാഷകന്‍ വഴിയാണോ അതോ മറ്റാരെങ്കിലും വഴിയാണോ..?

യുവതി: എന്റെ അഭിഭാഷകന്‍ മുഖാന്തരമാണ് നോട്ടീസ് അയച്ചത്.

ബിനോയ്: ആര് നിനക്ക് ഈ 5 കോടി തരാന്‍ പോകുന്നു..?

യുവതി: 5 കോടി രൂപ തരാന്‍ നിങ്ങള്‍ക്ക് ഉദ്ദേശമില്ലെങ്കില്‍ എത്ര തരാന്‍ പറ്റുമെന്ന് നിങ്ങള്‍ തീരുമാനിക്ക്. നമ്മുടെ മകന് ജീവിക്കാന്‍ പറ്റുന്ന തുക ആയിരിക്കണം അത്. നിങ്ങളുടെ പണം എനിക്ക് വേണ്ട. പക്ഷെ നിങ്ങളുടെ മകന് വേണ്ടി നിങ്ങള്‍ പണം തരണം.

ബിനോയ്: ശരി. നീ ഒരു കാര്യം ചെയ്യ്. ഇത്തരം മണ്ടത്തരം ഒന്നും ചെയ്യരുത്. മറ്റുള്ളവര്‍ പ്രതികരിക്കുക വേറെ രീതിയില്‍ ആയിരിക്കും.

യുവതി: എങ്കില്‍ ഞാന്‍ എന്തുചെയ്യണമെന്നാണ് നിങ്ങള്‍ പറയുന്നത്?

ബിനോയ്: ശരി നീ എന്താണ് ചെയ്യേണ്ടതെന്ന് ഞാന്‍ പറഞ്ഞു തരാം. ആവശ്യമായതെല്ലാം ഞാന്‍ ചെയ്തു തരാം. ഞാനുമായുള്ള എല്ലാ ബന്ധങ്ങളും നീ ഇതോടെ അവസാനിപ്പിക്കണം. നിന്റെ പേര് നീ മാറ്റണം. എന്നിട്ട് നിനക്ക് ഇഷ്ടമുള്ള രീതിയില്‍ ജീവിക്കാം.

യുവതി: ശരി

ബിനോയ്: ശരി

യുവതി: എപ്പോള്‍ കാര്യങ്ങള്‍ ശരിയാക്കി തരും
(മറ്റൊരു ഫോണ്‍ റിങ് ചെയ്യുന്ന ശബ്ദം)
എന്താണ് നിങ്ങള്‍ പറയുന്നത്. കേള്‍ക്കാന്‍ കഴിയുന്നില്ല.

ബിനോയ് ഫോണ്‍ കട്ട് ചെയ്യുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍