UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചികിത്സയ്ക്കെത്തിയത് വയറുവേദനയ്ക്ക്; ബലാത്സംഗത്തിനിരയായ പതിനാലുകാരി പ്രസവിച്ച കുഞ്ഞ് മരിച്ചു

ചണ്ഡീഗഡിലെ സര്‍ക്കാര്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ പാര്‍ക്കിങ്ങ് ഏരിയയിലാണ് പെണ്‍കുട്ടി പ്രസവിച്ചത്

ബലാല്‍സംഗത്തിനിരയായി ഗര്‍ഭിണിയായ 14കാരി മാസം തികയാതെ പ്രവസിച്ചതിനെ തുടര്‍ന്ന് നവജാത ശിശു മരിച്ചു. ചണ്ഡീഗഡിലെ സര്‍ക്കാര്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ പാര്‍ക്കിങ്ങ് ഏരിയയിലാണ് പെണ്‍കുട്ടി പ്രസവിച്ചത്. വയറുവേദയ്ക്ക് ചികില്‍സ തേടിയെത്തിയ പെണ്‍കുട്ടി പരിശോധനയ്ക്ക് ശേഷം മടങ്ങുന്നതിനിടെയായിരുന്നു പ്രസവം. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ നവജാത ശിശു മരിച്ചതായി കണ്ടെത്തുകയായിരുന്നു.

സംഭവത്തില്‍ അജ്ഞാതനെതിരേ സെക്ടര്‍ 31 പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. അതേസമയം പ്രസവത്തെ തുടര്‍ന്ന് ആരോഗ്യനില വഷളായ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്താന്‍ പോലിസിന് കഴിഞ്ഞിട്ടില്ല.

ഗര്‍ഭിണിയാണെന്ന വിവരം അറിയിക്കാതെയാണ് പെണ്‍കുട്ടി ഞായറാഴ്ച വയറുവേദനയ്ക്ക് ചികില്‍സ തേടിയത്. ഇതോടെയാണ് കുട്ടി ആറുമാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ ആരോഗ്യ നില പുരോഗമിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും പോലിസ് അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍