UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കുറ്റപത്രം സമര്‍പ്പിച്ചു: ദിലീപ് എട്ടാം പ്രതി, മഞ്ജു വാര്യര്‍ പ്രധാന സാക്ഷി

അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 12 പ്രതികളുള്ള കേസില്‍ നടന്‍ ദിലീപ് എട്ടാം പ്രതിയാണ്.

നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 12 പ്രതികളുള്ള കേസില്‍ നടന്‍ ദിലീപ് എട്ടാം പ്രതിയാണ്. നടിയും ദിലീപിന്റെ മുന്‍ ഭാര്യയുമായ മഞ്ജു വാര്യരാണ് കേസിലെ പ്രധാന സാക്ഷി. നേരത്തെ 14 പ്രതികളുണ്ടായിരുന്നു. ഇവരില്‍ രണ്ട് പേരെ മാപ്പുസാക്ഷികളാക്കി. പൊലീസുകാരനായ അനീഷ്, പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ വിപിന്‍ലാല്‍ എന്നിവരാണ് മാപ്പുസാക്ഷികള്‍. പള്‍സര്‍ സുനിക്ക് അകമ്പടി പോയ പൊലീസുകാരനാണ് അനീഷ്. സുനി ദിലീപിനെ വിളിച്ചത് അനീഷിന്റെ ഫോണില്‍ നിന്നാണെന്ന് കണ്ടെത്തിയിരുന്നു. സുനിക്ക് വേണ്ടി ജയിലില്‍ നിന്ന് കത്തെഴുതിയത് വിപിന്‍ലാല്‍ ആയിരുന്നു.

ആദ്യ കുറ്റപത്രത്തിലെ ഏഴു പ്രതികളെയും അതേപടി നിലനിര്‍ത്തി.  പള്‍സര്‍ സുനി, വിജീഷ്, മണികണ്ഠന്‍, വടിവാള്‍ സലീം, മാര്‍ട്ടിന്‍, പ്രദീപ്, ചാര്‍ലി, ദിലീപ്, മേസ്തിരി സുനില്‍, വിഷ്ണു, പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവരാണ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ദിലീപിനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിക്കാനായിരുന്നു ആദ്യ നീക്കം. എന്നാല്‍ അത് അനുബന്ധ കുറ്റപത്രത്തെ ദുര്‍ബലമാക്കും എന്ന നിയമോപദേശത്തെ തുടര്‍ന്നാണ് ദിലീപിനെ എട്ടാം പ്രതിയാക്കാന്‍ തീരുമാനിച്ചത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍