UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചെര്‍പ്പുളശേരി പീഡന കേസ്: മുഖ്യപ്രതി പ്രകാശന്‍ അറസ്റ്റില്‍

ഇയാളെ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയനാക്കും.

ചെര്‍പ്പുളശേി സിപിഎം ഏരിയ കമ്മിറ്റി ഓഫീസില്‍ വച്ച് തന്നെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയെന്ന യുവതിയുടെ പരാതിയില്‍ മുഖ്യപ്രതിയായ പ്രകാശനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയനാക്കും.

പ്രസവിച്ച കുട്ടിയെ ഉപേക്ഷിച്ച യുവതിക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു. സിപിഎം ഓഫീസില്‍ വച്ച് തന്നെ ബലാത്സംഗം ചെയ്തു എന്ന് ആരോപിച്ച് മങ്കര പൊലീസ് സ്റ്റേഷനില്‍ യുവതി നല്‍കിയ പരാതി ചെര്‍പ്പുളശ്ശേരി പൊലീസ് സ്‌റ്റേഷനിലേയ്ക്ക് മാറ്റുകയായിരുന്നു. യുവതിയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നും യുവാവിന് പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ലെന്നുമാണ് സിപിഎം പറയുന്നത്.

മാര്‍ച്ച് 16ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ മണ്ണൂര്‍ നഗരിപ്പുറത്ത് ഒരു വീടിന് പിന്നില്‍ നിന്നും ചോരക്കുഞ്ഞിനെ കണ്ടെത്തിയത്. ഉറുമ്പരിച്ച നിലയിലായിരുന്നു കുഞ്ഞ്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ സ്ഥലത്തെത്തുകയും കുഞ്ഞിനെ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. പ്രസവിച്ച് ഏതാണ്ട് 24 മണിക്കൂര്‍ മാത്രമായിരുന്നു കുഞ്ഞിന്റെ പ്രായം. ഗുരുതരാവസ്ഥയിലാണ് കുഞ്ഞിനെ നാട്ടുകാരും ചൈല്‍ഡ് ലൈനും കണ്ടെത്തിയത്. പോലീസ് സ്ഥലത്ത് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ നിന്നും കുഞ്ഞിന്റെ അമ്മയെ തിരിച്ചറിയുകയും യുവതിയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ചോദ്യം ചെയ്യുകയും ചെയ്തു. ചോരക്കുഞ്ഞിനെ ഉപേക്ഷിച്ചതിനാണ് ആദ്യം കേസെടുത്തതെങ്കിലും യുവതിയെ ചോദ്യം ചെയ്തതോടെയാണ് സംഭവത്തിന് പിന്നിലെ പാര്‍ട്ടി ഓഫീസ് ബന്ധം ഉയര്‍ന്നുവന്നത്.

സിപിഎം പോഷക സംഘടനയില്‍ പ്രവര്‍ത്തകയായിരിക്കെ പാര്‍ട്ടി ഓഫീസില്‍ വച്ച് സംഘടനയിലെ യുവാവുമായി പ്രണയത്തിലായെന്നും പാര്‍ട്ടി ഓഫീസിലെ യുവജന സംഘടനയുടെ മുറിയില്‍ വച്ച് യുവാവ് തന്നെ പീഡിപ്പിച്ചെന്നുമാണ് യുവതിയുടെ മൊഴി. ചെര്‍പ്പളശേരിയിലെ ഒരു കോളേജില്‍ പഠിക്കുമ്പോള്‍ മാസിക തയ്യാറാക്കാന്‍ തങ്ങള്‍ ഒരുമിച്ച് ഈ മുറിയില്‍ എത്താറുണ്ടെന്നാണ് യുവതി പറഞ്ഞത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍