UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘ഇത് മറക്കാനാഗ്രഹിക്കുന്ന ദിനം’: കരുണാനിധിയുടെ വിയോഗത്തിൽ രജനികാന്ത്

ദിവസങ്ങള്‍ക്ക് മുന്‍പ് കരുണാനിധിയെ, ചികിത്സയിലായിരുന്ന ചെന്നൈ കാവേരി ആശുപത്രിയിലെത്തി രജനി സന്ദര്‍ശിച്ചിരുന്നു

തമിഴ്‍നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കരുണാനിധിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി നടൻ രജനീകാന്ത്. ഒരു കലാകാരന്‍ എന്ന നിലയില്‍ ഈ ജീവിതത്തില്‍ മറക്കാനാഗ്രഹിക്കുന്ന കറുത്ത ദിനമാണിതെന്ന് രജനീകാന്ത് ട്വിറ്ററില്‍ കുറിച്ചു.

ദിവസങ്ങള്‍ക്ക് മുന്‍പ് കരുണാനിധിയെ, ചികിത്സയിലായിരുന്ന ചെന്നൈ കാവേരി ആശുപത്രിയിലെത്തി രജനി സന്ദര്‍ശിച്ചിരുന്നു. കരുണാനിധിയുടെ മകനും ഡിഎംകെ വര്‍ക്കിംഗ് പ്രസിഡന്‍റുമായ എം.കെ.സ്റ്റാലിനെയും മറ്റ് കുടുംബാംഗങ്ങളെയും രജനി കണ്ടിരുന്നു. കരുണാനിധി ഉറക്കത്തിലായിരുന്നതിനാല്‍ അദ്ദേഹത്തോട് നേരിട്ട് സംസാരിക്കാനായില്ലെന്നും അതിനാല്‍ കുടുംബാംഗങ്ങളോടാണ് ആരോഗ്യനിലയിലെ പുരോഗതിയെക്കുറിച്ച് അന്വേഷിച്ചതെന്നും രജനി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.

ചെന്നൈ കാവേരി ആശുപത്രി വൈകിട്ട് 6.40ന് പുറപ്പെടുവിച്ച മെഡിക്കല്‍ ബുള്ളറ്റിനിലാണ് കരുണാനിധിയുടെ മരണം സ്ഥിരീകരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി അടക്കം ഉള്ളവർ ഇന്ന് അനുശോചനം അർപ്പിക്കാൻ തമിഴ് നാട്ടിൽ എത്തിയിരുന്നു. കരുണാനിധിയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര മറീന ബീച്ചില്‍ അണ്ണാ സമാധിക്ക് സമീപത്തേക്കുള്ള പ്രയാണത്തിലാണ്. വിലാപയാത്ര കടന്നുപോകുന്ന വഴിയരികില്‍ വന്‍ജനാവലിയാണ് കാത്തുനില്‍ക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍