UPDATES

ന്യൂസ് അപ്ഡേറ്റ്സ്

#മീ ടൂ: പ്രിയ രമണിക്കെതിരായ അപകീര്‍ത്തി കേസില്‍ 31ന് എംജെ അക്ബറിന്റെ മൊഴിയെടുക്കും

തങ്ങളില്‍ ചിലര്‍ എംജെ അക്ബറിന്റെ ലൈംഗികാതിക്രമവും പീഡനവും നേരിട്ടവരാണെന്നും മറ്റ് ചിലര്‍ ഇത്തരം കാര്യങ്ങള്‍ക്ക് സാക്ഷികളാണെന്നും ഇവര്‍ വ്യക്തമാക്കിയിരുന്നു. കോടതി അക്ബര്‍ ഫയല്‍ ചെയ്ത കേസ് പരിഗണിക്കുമ്പോള്‍ തങ്ങള്‍ക്ക് പറയാനുള്ളത് കൂടി കേള്‍ക്കണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു.

തനിക്കെതിരെ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ച മാധ്യമപ്രവര്‍ത്തക പ്രിയ രമണിക്കെതിരെ മുന്‍ വിദേശകാര്യ മന്ത്രി എംജെ അക്ബര്‍ ഫയല്‍ ചെയ്ത അപകീര്‍ത്തി കേസില്‍ ഈ മാസം 31ന് ഡല്‍ഹി കോടതി അക്ബറിന്റെ മൊഴിയെടുക്കും. പ്രിയ രമണി അടക്കം നിരവധി വനിത മാധ്യമപ്രവര്‍ത്തകര്‍ തങ്ങളുടെ മുന്‍ എഡിറ്ററായ അക്ബറിനെതിരെ ലൈംഗികാതിക്രമ ആരോപണവുമായി രംഗത്തെത്തിയിരുന്നു. ഇന്നലെയാണ് അക്ബര്‍ മന്ത്രിസ്ഥാനം രാജി വച്ചത്. ഒക്ടോബര്‍ എട്ടിന് പ്രിയ രമണിയാണ് അക്ബറിനെതിരെ ആദ്യം ആരോപണം ഉന്നയിച്ചത്. ഒരു വര്‍ഷം മുന്‍പ് തന്നെ വോഗ് മാഗസിനില്‍ എഴുതിയ ലേഖനത്തില്‍ ഒരു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനില്‍ നിന്ന് ലൈംഗിക പീഡനം നേരിടേണ്ടി വന്നതായി പ്രിയ രമണി പറഞ്ഞിരുന്നെങ്കിലും പേര് വെളിപ്പെടുത്തിയിരുന്നില്ല.

തെളിവില്ലാതെ ആരോപണങ്ങള്‍ ഉന്നയിക്കുക എന്നത് വൈറല്‍ ഫീവര്‍ പോലെയായിരിക്കുന്നു എന്ന് എംജെ അക്ബര്‍ അഭിപ്രായപ്പെട്ടു. 40 വര്‍ഷമായി ഉണ്ടാക്കിയെടുത്ത് എംജെ അക്ബറിന്റെ സല്‍പ്പേര് വ്യാജ ആരോപണത്തിലൂടെ പ്രിയരമണി നശിപ്പിച്ചതായി ഹര്‍ജിയില്‍ ആരോപിക്കുന്നു. അതേസമയം താന്‍ പറഞ്ഞ കാര്യം 100 ശതമാനം സത്യമാണെന്നും അതില്‍ ഉറച്ചുനില്‍ക്കുന്നതായും കേസിനെ നേരിടുമെന്നും പ്രിയ രമണി വ്യക്തമാക്കിയിട്ടുണ്ട്.

പ്രിയ രമണിയെ പിന്തുണച്ചും അക്ബറിനെതിരായ ആരോപണങ്ങള്‍ ശരിവച്ചും 20 വനിത മാധ്യമപ്രവര്‍ത്തകര്‍ പൊതുപ്രസ്താവന ഇറക്കിയിരുന്നു. തങ്ങളില്‍ ചിലര്‍ എംജെ അക്ബറിന്റെ ലൈംഗികാതിക്രമവും പീഡനവും നേരിട്ടവരാണെന്നും മറ്റ് ചിലര്‍ ഇത്തരം കാര്യങ്ങള്‍ക്ക് സാക്ഷികളാണെന്നും ഇവര്‍ വ്യക്തമാക്കിയിരുന്നു. കോടതി അക്ബര്‍ ഫയല്‍ ചെയ്ത കേസ് പരിഗണിക്കുമ്പോള്‍ തങ്ങള്‍ക്ക് പറയാനുള്ളത് കൂടി കേള്‍ക്കണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു. ഏഷ്യന്‍ ഏജില്‍ എംജെ അക്ബറിനൊപ്പം പ്രവര്‍ത്തിച്ചിരുന്ന 19 പേരും ഡെക്കാണ്‍ ക്രോണിക്കിളിലെ ഒരു മുന്‍ മാധ്യമപ്രവര്‍ത്തകയുമാണ് അക്ബറിനെതിരെ പ്രസ്താവനയുമായി രംഗത്തുവന്നത്. ഈ 20 പേര്‍ക്ക് എഡിറ്റേഴ്‌സ് ഗില്‍ഡ് പിന്തുണ അറിയിച്ചിരുന്നു. പ്രിയ രമണിക്ക് ശേഷം ഒരു വിദേശവവനിതയടക്കം ഏഴ് മാധ്യമപ്രവര്‍ത്തകര്‍ കൂടി അക്ബര്‍ തങ്ങള്‍ക്ക് നേരെ ലൈംഗിതിക്രമം കാട്ടിയതായി ആരോപിച്ച് രംഗത്തെത്തിയിരുന്നു.

ആഘോഷിക്കപ്പെട്ട മാധ്യമ പ്രവര്‍ത്തകനില്‍ നിന്നും സംഘപരിവാര്‍ പാളയത്തിലേക്ക്; ഇപ്പോള്‍ ‘ലൈംഗിക അതിക്രമി’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍