UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആറ് വയസുള്ള മകളെ ബലാത്സംഗം ചെയ്ത കൊന്ന കേസില്‍ 42കാരന് വധശിക്ഷ

ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം കുട്ടിയെ കെട്ടിത്തൂക്കുകയായിരുന്നു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ സംഭവമെന്ന് ചൂണ്ടിക്കാട്ടിയാണ് വധശിക്ഷ വിധിച്ചത്.

ആറ് വയസുള്ള മകളെ ബലാത്സംഗം ചെയ്ത് കൊന്നെന്ന കേസില്‍ 42കാരന് കോടതി വധശിക്ഷ വിധിച്ചു. ഭോപ്പാലിലെ പ്രത്യേക പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. ഭാര്യയ്ക്ക് പരപുരുഷ ബന്ധമുണ്ടെന്നും കുട്ടി തന്റേതല്ലെന്നും ഇയാള്‍ സംശയിച്ചിരുന്നതായി പ്രോസിക്യൂഷന്‍ പറയുന്നു. ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം കുട്ടിയെ കെട്ടിത്തൂക്കുകയായിരുന്നു. 2017 മാര്‍ച്ച് 15ന് രാത്രിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ബലാത്സംഗവും അസ്വാഭാവിക ലൈംഗികബന്ധവും കഴുത്ത് ഞെരിക്കലും നടന്നതായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ സംഭവമെന്ന് ചൂണ്ടിക്കാട്ടിയാണ് വധശിക്ഷ വിധിച്ചത്.

ഇരയായ കുട്ടിയുടെ ഡിഎന്‍എയും പ്രതിയുടെ ഡിഎന്‍എയും ചേര്‍ന്നതായും ഉദ്യോഗസ്ഥര്‍ പറയുന്നു. ഐപിസി സെക്ഷന്‍ 302 പ്രകാരം വധശിക്ഷയും സെക്ഷന്‍ 376 പ്രകാരം ജീവപര്യന്തം തടവും കോടതി വിധിച്ചു. പ്രധാന സാക്ഷി കൂറുമാറിയെങ്കിലും ഡിഎന്‍എ അടക്കമുള്ള തെളിവുകള്‍ കേസ് തെളിയിക്കുന്നതില്‍ നിര്‍ണായകമായതായി പ്രോസിക്യൂഷന്‍ പറയുന്നു. കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച് കൊന്ന കേസില്‍ ഈ വര്‍ഷം ഇത് 21ാമത്തെ വധശിക്ഷാ വിധിയാണ്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍