പ്രമുഖ ട്രാവൽ വെബ്സൈറ്റുകൾ വഴി ടിക്കറ്റ് എടുത്താലും ഈ ദിവസങ്ങളിലെ നിരക്ക് സാധാരണക്കാരന് താങ്ങാൻ കഴിയില്ല. വിസ കാലാവധി കഴിയുന്നവർക്കും,നിർബന്ധമായും ജോലിയിൽ തിരികെ പ്രവേശിക്കേണ്ടി വരുന്നവർക്കും ഇൗ കൊള്ള കണ്ടില്ലെന്ന്നടിക്കേണ്ട അവസ്ഥയാണ്.
പ്രളയക്കെടുതി മൂലം കൊച്ചി വിമാനത്താവളം അടച്ചതോടെ വിമാന കമ്പനികൾ പകൽ കൊള്ള ആരംഭിച്ചതായി ഗൾഫ് മാധ്യമം റിപ്പോട്ട് ചെയ്യുന്നു. നിരവധി പ്രവാസികൾ നാട്ടിൽ നിന്ന് അവധി കഴിഞ്ഞു തിരിച്ചു വരാനിരിക്കുന്നതും ഒപ്പം കൊച്ചി വിമാനത്താവളം തുറക്കുന്നതിനെകുറിച്ചുള്ള അനിശ്ചിതത്വം നിലനിൽക്കുന്ന സ്ഥിതിവിശേഷം വിമാന കമ്പനികൾ ദുരൂപയോഗം ചെയ്യുന്നു എന്ന് പരാതികൾ ഉയരുന്നുണ്ട്.
ഇന്ത്യൻ സ്കൂളുകൾ വേനവലധിക്കു ശേഷം പ്രവർത്തനമാരംഭിച്ചെങ്കിലും കുറേ കുടുംബങ്ങൾ പെരുന്നാളും ഒാണവും ഒക്കെ നാട്ടിൽ ആഘോഷിച്ച് തിരിച്ചെത്താൻ യാത്ര വൈകിച്ചിരുന്നു. ഇവരുടെയെല്ലാം ടിക്കറ്റുകൾക്ക് ഉയർന്ന നിരക്കാണ് ഇൗടാക്കിയത്. 13ന് ഒമ്പത് ദിവസം നീണ്ട ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ചതോടെ നിരവധി പേർ നാട്ടിൽ പോകാൻ ടിക്കറ്റ് എടുത്തിരുന്നു. 400 റിയാൽ വരെയാണ് ടിക്കറ്റിന് ഇൗടാക്കിയത്. എന്നാൽ കാര്യങ്ങൾ തകിടം മറിഞ്ഞത് പെട്ടന്ന് ആയിരുന്നു. അപ്രതീക്ഷിതമായി വിമാനത്താവളം അടച്ചതോടെ കൊച്ചിക്ക് ടിക്കറ്റ് എടുത്തവർക്ക് തിരുവനന്തപുരം, കോഴിക്കോട്, മുംബൈ എന്നിവിടങ്ങളിലേക്ക് ടിക്കറ്റ് മാറ്റി നൽകുകയോ അതല്ല പണം തിരികെ നൽകുകയോ ആണ് ചെയ്തത്. യാത്ര അത്യാവശ്യം ആയിട്ടുള്ളവർ മറ്റു വിമാനത്താവളങ്ങളിലേക്ക് യാത്ര മാറ്റി. അല്ലാത്തവർ ടിക്കറ്റ് ക്യാൻസൽ ചെയ്യുകയും ചെയ്തു. എന്നാൽ, ഇങ്ങനെ ക്യാൻസൽ ചെയ്തവർക്ക് ഇതുവരെ പണം ലഭിച്ചിട്ടില്ല എന്നും പരാതികൾ ഉണ്ട്.
നീണ്ട അവധി കഴിഞ്ഞ് മസ്കത്തിലേക്ക് കോഴിക്കോട് വിമാനത്താവളം വഴി ആണ് തിരിച്ചു വരുന്നതെങ്കിൽ ഒമാൻ എയറിൽ 25 വരെ ടിക്കറ്റ് ലഭ്യമല്ല. 26 മുതൽ സെപ്റ്റംബർ രണ്ടു രണ്ടു വരെ ഏകദേശം അറുപതിനായിരം രൂപവരെ വരെയാണ് ഒമാൻ എയർ വെബ്സൈറ്റിൽ വ്യാഴാഴ്ച വൈകുന്നേരം വരെ കാണിക്കുന്ന നിരക്ക്. ആഗസ്റ്റ് 29ന് മാത്രം 48000 രൂപക്ക് ടിക്കറ്റ് ഉണ്ട്. കൊച്ചി വിമാനത്താവളം വഴി ടിക്കറ്റ് ബുക്ക് ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് യാത്രാ തീയതി മാറ്റാനും വിമാനത്താവളം മാറ്റാനും വിമാനത്താവളം മാറ്റാനും ഒരു അവസരം മാത്രമേ ലഭിക്കൂവെന്നും ഒമാൻ എയർ അറിയിച്ചിട്ടുണ്ട്.
കോഴിക്കോട് നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസിൽ വെള്ളിയാഴ്ച 18500 രൂപക്ക് ടിക്കറ്റ് ടിക്കറ്റ് ഉണ്ട്. ശനി, ഞായർ ദിവസങ്ങളിൽ ടിക്കറ്റ് ലഭ്യമല്ല. 28 മുതൽ സെപ്റ്റംബർ രണ്ട് വരെ 16000ത്തിനും 28000ത്തിനുമിടയിലാണ് ടിക്കറ്റ് നിരക്ക്. തിരുവന്തപുരത്തു നിന്നുള്ള ഒമാൻ എയറിൽ വെള്ളിയാഴ്ച മുതൽ സെപ്റ്റംബർ മൂന്ന് വരെ പരിശോധിക്കുേമ്പാൾ രണ്ട് ദിവസം മാത്രമാണ് ടിക്കറ്റ് ഉള്ളത്. 40000 രൂപക്ക് മുകളിലാണ് അതിെൻറ നിരക്ക്. തിരുവന്തപുരത്തു നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസിലാകെട്ട ഇൗ ദിവസങ്ങളിൽ 19,000ത്തിനും 32,000ത്തിനുമിടയിലാണ് നൽകേണ്ടത്. യാത്ര മാറ്റി വെക്കാൻ കഴിയാത്ത പലരും മുംബൈ -ചെന്നൈ-അഹ്മദാബാദ് വഴി വരാൻ ശ്രമിക്കുന്നുണ്ട്. അവിടെനിന്നുള്ള സർവീസുകൾക്കും ഈ ദിവസങ്ങളിൽ സാധാരണക്കാരന് താങ്ങാവുന്നതിലുമപ്പുറമുള്ള തുകയാണ് ഈടാക്കുന്നത്.
പ്രമുഖ ട്രാവൽ വെബ്സൈറ്റുകൾ വഴി ടിക്കറ്റ് എടുത്താലും ഈ ദിവസങ്ങളിലെ നിരക്ക് സാധാരണക്കാരന് താങ്ങാൻ കഴിയില്ല. വിസ കാലാവധി കഴിയുന്നവർക്കും,നിർബന്ധമായും ജോലിയിൽ തിരികെ പ്രവേശിക്കേണ്ടി വരുന്നവർക്കും ഇൗ കൊള്ള കണ്ടില്ലെന്ന്നടിക്കേണ്ട അവസ്ഥയാണ്. കൊച്ചി വിമാനത്താവളം പ്രവർത്തന സജ്ജമായ ശേഷം സെപ്റ്റംബർ അവസാനവാരം ആകുേമ്പാൾ ടിക്കറ്റ് നിരക്ക് ക്രമാതീതമായി കുറയുമെന്നാണ് ട്രാവൽ ഏജൻസികൾ പറയുന്നത്. എന്നാൽ, കൊച്ചിയിലേക്കുള്ള ബുക്കിങ് എന്ന് തുടങ്ങുമെന്ന് അവർക്ക് ഉറപ്പിച്ച് പറയാൻ സാധിക്കുന്നില്ല.
കടപ്പാട് : ഗൾഫ് മാധ്യമം