തന്ത്രികുടുംബത്തിന്റെയും പന്തളം കുടുംബത്തിന്റെയും അയിത്താചരണ സമീപനമാണ് ശബരിമലയെ സംഘര്‍ഷഭൂമിയാക്കിയതെന്ന് ആദിവാസി ഗോത്രമഹാസഭാ കണ്‍വീനര്‍ എം ഗീതാനന്ദന്‍ പറഞ്ഞു.
ശബരിമല ക്ഷേത്രത്തിൽ ഉണ്ടായിരുന്ന ആദിവാസികളുടെ അവകാശം അംഗീകരിക്കാൻ ആദിവാസി ദളിത് പ്രസ്ഥാനങ്ങൾ പ്രക്ഷോഭത്തിലേക്ക്. സമരപരിപാടികൾ ആലോചിക്കാൻ ഈ മാസം 29ന് കോട്ടയത്ത് വിവിധ സംഘടനകളുടെ നേതൃകൺവെൻഷൻ വിളിച്ചു.
ശബരിമലയിൽ മലയരയൻമാർക്കുണ്ടായിരുന്ന അവകാശം തന്ത്രികുടുംബം തട്ടിയെടുത്തതാണെന്ന് ആദിവാസി ഗോത്രമഹാസഭ ഉൾപ്പെടെയുളള ദളിത് സംഘടനകൾ ആരോപിച്ചു. പന്തളം കുടുംബത്തിനും തന്ത്രികുടുംബത്തിനും ശബരിമലയുടെ പൂർണ്ണ അധികാരം അവകാശപ്പെടാനാകില്ല. ഈ സാഹചര്യത്തിലാണ് പ്രക്ഷോഭവുമായി മുന്നോട്ട് വരുന്നത്. മലയരയസമുദയത്തെയും ഒപ്പം കൂട്ടി പ്രക്ഷോഭം നടത്താനാണ് ആദിവാസിഗോത്രമഹാസഭ ഉൾപ്പടെയുള്ള സംഘടനകളുടെ ശ്രമം.
ശബരിമലയിൽ അവകാശസ്ഥാപനപ്രക്ഷോഭം നടത്താണ് തീരുമാനം. യുവതീ പ്രവേശം സംബന്ധിച്ച സുപ്രീംകോടതി വിധി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട ഗീതാനന്ദൻ ഇക്കാര്യത്തിൽ ബിജെപിയുടേയും കോൺഗ്രസിന്റേതും സമീപനം ഇരട്ടത്താപ്പാണെന്നും ആരോപിച്ചു.
തന്ത്രികുടുംബത്തിന്റെയും പന്തളം കുടുംബത്തിന്റെയും അയിത്താചരണ സമീപനമാണ് ശബരിമലയെ സംഘര്‍ഷഭൂമിയാക്കിയതെന്ന് ആദിവാസി ഗോത്രമഹാസഭാ കണ്‍വീനര്‍ എം ഗീതാനന്ദന്‍ പറഞ്ഞു. മലയര സമുദായത്തിനായിരുന്നു ശബരിമലയില്‍ പൂര്‍ണ അവകാശം ഇത് മലയരര്‍ക്ക് തിരിച്ചു കൊടുക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.