UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഫ്രാങ്കോ മുളയ്ക്കലിന് ചോദ്യം ചെയ്യല്‍ നോട്ടീസ് നല്‍കിയേക്കും; പരാതി മുക്കിയത് മദര്‍ ജനറല്‍; മുളയ്ക്കല്‍ സ്ഥാനമൊഴിയണമെന്ന് മുംബയ് അതിരൂപത

കന്യാസ്ത്രീകളെ ‘മുന്നില്‍ നിര്‍ത്തി’ നടത്തുന്ന സമരം അംഗീകരിക്കാനാവില്ലെന്ന് കെ.സി.ബി.സി അറിയിച്ചു. സമരം അതിരു കടന്നെന്നും കത്തോലിക്കാ സഭയേയും ബിഷപ്പുമാരേയും അപമാനിക്കാനാണ് ശ്രമമെന്നും കെ.സി.ബി.സി അഭിപ്രായപ്പെട്ടു.

ബലാത്സംഗ കേസില്‍ പ്രതിയായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനോട് അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസയക്കും. അന്വേഷണസംഘത്തിന്റെ യോഗത്തിന് ശേഷം ഐ.ജി വിജയ് സാക്കറെയാണ് ഇക്കാര്യം അറിയിച്ചത്. ഫ്രാങ്കോ മുളയ്ക്കല്‍ ഈ മാസം 19 ന് ഹാജരാകണം. സി.ആര്‍.പി.സി 41A പ്രകാരമാണ് നോട്ടീസയച്ചിരിക്കുന്നത്. മൊഴി തൃപ്തികരമല്ലെങ്കില്‍ അറസ്റ്റ് ചെയ്യാന്‍ കഴിയുന്ന വകുപ്പാണിത്. വൈക്കം ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ മുളയ്ക്കലിനെ  ചോദ്യം ചെയ്യും.

അതേസമയം ഫ്രാങ്കോ മുളക്കലിനെതിരായ കന്യാസ്ത്രീയുടെ ബലാത്സംഗ പരാതി മുക്കിയത് മദര്‍ ജനറല്‍ ആയിരുന്നെന്ന് കുറവിലങ്ങാട് മഠത്തിലെ സിസ്റ്റര്‍ അനുപമ വെളിപ്പെടുത്തി. പരാതി കിട്ടിയില്ലെന്ന് ഇപ്പോള്‍ പറയുന്ന അവര്‍, അന്ന് പരാതിക്ക് നല്‍കിയ മറുപടി തെളിവായുണ്ടെന്നും സിസ്റ്റര്‍ അനുപമ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന്റെ പോയിന്റ് ബ്ലാങ്കിലാണ് സിസ്റ്റര്‍ അനുപമ ഇക്കാര്യം വെളിപ്പെടുത്തിയത്. അതേസമയം, 2013 മെയ് അഞ്ചിന് ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന കന്യാസ്ത്രിയുടെ മൊഴി ജലന്ധര്‍ രൂപത തള്ളി. ഈ ദിവസം ബിഷപ്പ് കുറവലങ്ങാടില്ലായിരുന്നുവെന്ന് ആവര്‍ത്തിച്ചാണ് ജലന്ധര്‍ രൂപത പ്രസ്താവന ഇറക്കിയിരിക്കുന്നത്. പീഡനം നടന്നതായി പറയുന്ന കുറവിലങ്ങാട് മഠത്തില്‍ ബിഷപ്പ് അന്ന് ഉണ്ടായിരുന്നു എന്നതിന് തെളിവ് ലഭിച്ചെന്ന അന്വേഷണ സംഘത്തിന്റ വാദത്തെയും രൂപത തള്ളി. കന്യാസ്ത്രിയുടെ കയ്യിലുള്ള ലോഗ് ബുക്കിനെ തെളിവായി കാണരുതെന്നാണ് രൂപത വാദിക്കുന്നത്.

ഫ്രാങ്കോ മുളക്കല്‍ ഉടന്‍ സ്ഥാനമൊഴിയണമെന്നാണ് മുംബയ് അതിരൂപത ആവശ്യപ്പെട്ടിരിക്കുന്നത്. നിഷ്പക്ഷമായ അന്വേഷണം നടക്കാന്‍ ഫ്രാങ്കോ മുളക്കല്‍ മാറിനില്‍ക്കണമെന്ന് മുംബയ് അതിരൂപത ആവശ്യപ്പെട്ടു. അതേസമയം, കന്യാസ്ത്രീകളുടെ സമരം അംഗീകരിക്കാനാവില്ലെന്ന് കെ.സി.ബി.സി (കേരള കത്തോലിക് ബിഷപ് കൗണ്‍സില്‍) അറിയിച്ചു. കന്യാസ്ത്രീകളെ ‘മുന്നില്‍ നിര്‍ത്തി’ നടത്തുന്ന സമരം അംഗീകരിക്കാനാവില്ലെന്ന് കെ.സി.ബി.സി അറിയിച്ചു. സമരം അതിരു കടന്നെന്നും കത്തോലിക്കാ സഭയേയും ബിഷപ്പുമാരേയും അപമാനിക്കാനാണ് ശ്രമമെന്നും കെ.സി.ബി.സി അഭിപ്രായപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍