UPDATES

വിദേശം

ഇന്‍ഡോനേഷ്യ സുനാമി: മരണം 222 ആയി

843 പേര്‍ക്ക് പരിക്കേറ്റതായും 28 പേരെ ഇനിയും കണ്ടെത്താനായിട്ടില്ലെന്നും ഇന്‍ഡോനേഷ്യല്‍ നാഷണല്‍ ഡിസാസ്റ്റര്‍ ഏജന്‍സിയെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്‍ഡോനേഷ്യയിലെ സുനാമിയില്‍ മരണം 222 ആയി. 843 പേര്‍ക്ക് പരിക്കേറ്റതായും 28 പേരെ ഇനിയും കണ്ടെത്താനായിട്ടില്ലെന്നും ഇന്‍ഡോനേഷ്യല്‍ നാഷണല്‍ ഡിസാസ്റ്റര്‍ ഏജന്‍സിയെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. അനാക് ക്രാക്കാറ്റാവു അഗ്നിപര്‍വത സ്‌ഫോടനത്തെ തുടര്‍ന്ന് സമുദ്രാന്തര്‍ ഭാഗത്തുണ്ടായ മണ്ണിടിച്ചിലാണ് ഭൂകമ്പത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്. ജാവ, സുമാത്ര ദ്വീപുകളിലാണ് സുനാമി നാശം വിതച്ചത്. നൂറുകണക്കിന് വീടുകളും കെട്ടിടങ്ങളും തകര്‍ന്നു. ആയിരക്കണക്കിനാളുകള്‍ പലായനം ചെയ്തു. യാതൊരു മുന്നറിയിപ്പും അധികൃതരില്‍ നിന്ന് ജനങ്ങള്‍ക്ക് ലഭിച്ചില്ല എന്ന പരാതിയുണ്ട്.

പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്ര കൂടിമായ സുന്ദ സ്ട്രൈറ്റിലാണ് സുനാമി ഏറ്റവും കുടതലായി നാശമുണ്ടാക്കിയത്. ജാവയ്ക്കും സുമാത്രയ്ക്കും ഇടയിലാണ് ഈ തീരം സ്ഥിതി ചെയ്യുന്നത്. ക്രാക്കാറ്റാവു അഗ്നിപർവതമാണ് ഇപ്പോഴത്തെ പ്രശ്നത്തിന് കാരണമെന്നാണ് ശാസ്ത്രജ്ഞർ അനുമാനിക്കുന്നത്. ഈ അഗ്നിപർവ്വതം ഇപ്പോൾ സജീവമാണ്. ഇതിൽ നിന്നുള്ള ദ്രാവകാംശങ്ങൾ ഭൂമിക്കടിയിൽ പാറകൾക്കിടയിലൂടെ നീങ്ങുകയും ഇത് കടലില്‍ വലിയതോതിലുള്ള മണ്ണിടിച്ചിലുകൾക്ക് വഴിയൊരുക്കുകയും ചെയ്തു. പൂർണചന്ദ്രനുദിക്കുന്ന ദിവസമായതു കൊണ്ടുണ്ടായ ഉയർന്ന വേലിയേറ്റവും തിരകളുടെ തീവ്രത വർധിപ്പിച്ചു.

സുനാമിയിൽ മരണമടഞ്ഞവർക്ക് ആദരാഞ്ജലികളർപ്പിച്ചും സംഭവത്തിൽ ഞെട്ടൽ അറിയിച്ചും ഇന്തോനീഷ്യൻ പ്രസിഡണ്ട് ജോകോ വിദോദോ ട്വീറ്റ് ചെയ്തു. അടിയന്തിരമായ ഇടപെടലിന് മെഡിക്കൽ ടീമിനെ സജ്ജമാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സുനാമിത്തിരകൾ ആഞ്ഞടിച്ച എല്ലാ പ്രദേശങ്ങളിലേക്ക് രക്ഷാപ്രവർത്തകർക്ക് എത്തിച്ചേരാൻ കഴിഞ്ഞിട്ടില്ല. ഇക്കാരണത്താൽ തന്നെ മരണമടഞ്ഞവരുടെ എണ്ണം ഇനിയും കൂടാനിടയുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍