UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തടവ് ശിക്ഷ പിന്‍വലിക്കണം: ജസ്റ്റിസ് കര്‍ണന്‍ സുപ്രീംകോടതിയില്‍

സുപ്രീംകോടതി വിധി നടപ്പാക്കാന്‍ ചെന്നൈയിലെത്തിയ കൊല്‍ക്കത്ത പൊലീസ് സംഘം വിവിധയിടങ്ങളില്‍ തിരച്ചില്‍ നടത്തിയെങ്കിലും കര്‍ണനെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

കോടതിയലക്ഷ്യക്കേസില്‍ സുപ്രീം കോടതി ആറുമാസം തടവിന് ശിക്ഷിച്ച കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി സിഎസ് കര്‍ണന്‍ ശിക്ഷ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചു. കര്‍ണന്‍ ഒളിവിലല്ലെന്നും ചെന്നൈയില്‍ തന്നെയുണ്ടെന്നും അദ്ദേഹത്തിന് വേണ്ടി ഹാജരായ അഭിഭാഷകര്‍ കോടതിയെ അറിയിച്ചു. കര്‍ണന്‍ രാജ്യം വിട്ടതായി ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതു തള്ളുന്നതാണ് കര്‍ണന്റെ അഭിഭാഷകന്റെ പ്രതികരണം.

സുപ്രീംകോടതി വിധി നടപ്പാക്കാന്‍ ചെന്നൈയിലെത്തിയ കൊല്‍ക്കത്ത പൊലീസ് സംഘം വിവിധയിടങ്ങളില്‍ തിരച്ചില്‍ നടത്തിയെങ്കിലും കര്‍ണനെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. താമസിക്കുന്ന സ്ഥലം നിരന്തരം മാറി അന്വേഷണ സംഘത്തെ കുഴപ്പിക്കുകയാണെന്ന് കര്‍ണനെന്ന് പൊലീസുമായി അടുത്ത കേന്ദ്രങ്ങള്‍ അറിയിച്ചിരുന്നു. ഇന്നലെ പുലര്‍ച്ചെ വരെ കര്‍ണന്‍ ചെപ്പോക് ഗവ.ഗസ്റ്റ് ഹൗസിലെ മൂന്നാം നമ്പര്‍ മുറിയിലുണ്ടായിരുന്നു. പിന്നീട്, ഔദ്യോഗിക വാഹനവും പ്രോട്ടോക്കോള്‍ പ്രകാരമുള്ള സുരക്ഷയും ഒഴിവാക്കി ആന്ധ്രാപ്രദേശില്‍ തിരുപ്പതിക്ക് സമീപം കാളഹസ്തി ക്ഷേത്രത്തിലേക്ക് പോയതായി സൂചന ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് അവിടെയെത്തിയെങ്കിലും കര്‍ണനെ കണ്ടെത്താനായില്ല.

ചെപ്പോക്കില്‍ നിന്ന് പുറപ്പെടുമ്പോള്‍ കര്‍ണനോടൊപ്പം രണ്ട് അഭിഭാഷകരും ഉണ്ടായിരുന്നതായാണ് വിവരം. വാഹനമോടിക്കുന്നത്് സര്‍ക്കാര്‍ ഡ്രൈവറാണെന്ന വിവരത്തെ തുടര്‍ന്ന് ഇയാളെ ഫോണില്‍ ബന്ധപ്പെടാനുള്ള ശ്രമത്തിലാണ് പൊലീസ്. കാളഹസ്തിയിലേക്കുള്ള ചെന്നൈ – നെല്ലൂര്‍ പാതയില്‍ പൊലീസ് വാഹനപരിശോധന ശക്തമാക്കി. തിരച്ചിലിന് ആന്ധ്രാ പൊലീസിന്റെയും സഹായം തേടിയിട്ടുണ്ട്. എന്നാല്‍, ഇന്ന് രാവിലെയും കര്‍ണനെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല. ഇതിനിടെയാണ് കര്‍ണന് വേണ്ടി അഭിഭാഷകര്‍ സുപ്രീംകോടതിയെ സമീപിച്ചത്. തമിഴ്‌നാട് സൈബര്‍ പൊലീസിന്റെ സഹായത്തോടെ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ തമിഴ്‌നാട് – ആന്ധ്ര അതിര്‍ത്തിയായ തട എന്ന സ്ഥലത്ത്് നിന്നാണ് സിഗ്‌നല്‍ ലഭിച്ചതെന്ന് കണ്ടെത്തി. എന്നാല്‍ ഇവിടെയും സമീപപ്രദേശമായ സൂളൂര്‍പേട്ടിലും നടത്തിയ തിരച്ചിലും വിഫലമാവുകയായിരുന്നു. കര്‍ണന്‍ ഇന്ത്യ വിട്ടതായുള്ള അഭ്യൂഹവും അദ്ദേഹതതിന്റെ സഹായി ഇത് സംബന്ധിച്ച് പറഞ്ഞ കാര്യവും അഭിഭാഷകര്‍ തള്ളിക്കളയുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍