UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പിറവം പള്ളി കേസ് : സുപ്രീം കോടതി വിധി നടപ്പാക്കുന്നതിൽ സർക്കാരിന് ഇരട്ടത്താപ്പെന്ന് ഹൈക്കോടതി

പിറവം വിഷയം ഒത്തുതീർക്കാൻ ചർച്ച നടത്തുന്ന സർക്കാർ ശബരിമല വിഷയത്തിൽ എന്തുകൊണ്ട് ചർച്ച നടത്തുന്നില്ലെന്നും കോടതി ചോദിച്ചു.

പിറവം പള്ളി തര്‍ക്ക കേസില്‍ സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്നതിൽ സർക്കാരിനു ഇരട്ടത്താപ്പെന്ന് ഹൈക്കോടതി വിമർശിച്ചു. പിറവം പള്ളിത്തർക്കവുമായി ബന്ധപ്പെട്ട കേസിലാണ് സർക്കാരിനെ വിമർശിക്കുന്ന പരാമർശങ്ങൾ കോടതി നടത്തിയിരിക്കുന്നത് എന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോട്ട് ചെയ്യുന്നു.

ശബരിമലയിൽ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാൻ ആയിരക്കണക്കിന് പൊലിസിനെ സർക്കാർ വിന്യസിക്കുന്നുണ്ട്. എന്നാല്‍ പിറവത്ത് 200 പേർക്ക് സംരക്ഷണം നൽകാതിരിക്കാൻ പറയുന്ന ന്യായങ്ങൾ സാധാരണക്കാർക്ക് മനസിലാകുന്നില്ലെന്ന് കോടതി പറഞ്ഞു. പിറവം വിഷയം ഒത്തുതീർക്കാൻ ചർച്ച നടത്തുന്ന സർക്കാർ ശബരിമല വിഷയത്തിൽ എന്തുകൊണ്ട് ചർച്ച നടത്തുന്നില്ലെന്നും കോടതി ചോദിച്ചു.

നേരത്തെ പിറവം പള്ളിയിൽ സുപ്രീംകോടതി വിധി നടപ്പാക്കാൻ സംസ്ഥാന സർക്കാർ ഇടപെടാത്തതിനെ ശബരിമല വിഷയവുമായി ബന്ധിപ്പിച്ച് സമർപ്പിക്കപ്പെട്ട ഹരജി കേരള ഹൈക്കോടതി തള്ളിയിരുന്നു. ശബരിമലയിലെയും പിറവം പള്ളിയിലെയും കേസുകൾ തികച്ചും വ്യത്യസ്തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഈ ഹരജി തള്ളിയത്. ശബരിമല കേസിൽ സംസ്ഥാന സർക്കാർ ഒരു കക്ഷിയായിരുന്നു. സർക്കാരിന് കോടതിയുത്തരവ് നടപ്പാക്കാനുള്ള ബാധ്യതയുണ്ട്.

ഏപ്രിൽ 19നാണ് പിറവം പള്ളിയിലെ യാക്കോബായ-ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിലുള്ള സർക്കത്തിൽ സുപ്രീംകോടതിയുടെ വിധി വന്നത്. യാക്കോബായ വിഭാഗത്തിന്റെ നിയന്ത്രണത്തില്‍ ഉള്ള പിറവം പള്ളിയില്‍ 1934 ലെ മലങ്കര സഭയുടെ ഭരണഘടന പ്രകാരം ഭരണനിര്‍വഹണം വേണം എന്നായിരുന്നു വിധി. ഈ വിധി നടപ്പാക്കപ്പെട്ടിട്ടില്ലെന്നാണ് ആരോപണം.

‘പിറവം പള്ളി പൊളിക്കാനുള്ള വിധി പിണറായി എന്താ നടപ്പാക്കാത്തത്?’ ഇങ്ങനെ ചോദിക്കുന്നവര്‍ ഈ കുറിപ്പ് വായിക്കുക

പിറവം പള്ളി വിധിയുമായി ശബരിമല കേസിനെ താരതമ്യം ചെയ്യാനാകില്ലെന്ന് ഹൈക്കോടതി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍