UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ലുക്ക് ഔട്ട് നോട്ടീസിലെ കൈയ്യബദ്ധം സമ്മതിച്ച് പോലീസ് ; വ്യാജ പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്ന് അഭ്യർത്ഥിച്ച് ഫേസ്ബുക് കുറിപ്പ്

സമൂഹ മാധ്യമങ്ങളിലെ വാസ്തവവിരുദ്ധമായ പ്രചരണങ്ങളിൽ പൊതുസമൂഹത്തിലുണ്ടായ ആശങ്ക പരിഹരിക്കേണ്ട ഉത്തരവാദിത്വം ഉൾക്കൊണ്ടാണ് ഈ വിശദീകരണം.

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സന്നിധാനത്ത് ഡ്യുട്ടിക്കെത്തിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ വന്ന ആരോപണങ്ങളിൽ ഒന്ന് വ്യാജവും മറ്റൊന്ന് പൊലീസിന് തന്നെ പറ്റിയ കയ്യബദ്ധവും ആണെന്ന് കേരള പോലീസിന്റെ ഫേസ്ബുക് കുറിപ്പ്.

അതെ സമയം കർത്തവ്യ നിർവഹണത്തിൽ ഏർപ്പെട്ടിരുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ അടിസ്ഥാനരഹിതമായ വ്യാജ പ്രചരണങ്ങൾ നടത്തുന്നത് തികച്ചും അപലപനീയമാണെന്ന് കുറിപ്പിൽ പറയുന്നു.

പോലീസ് വേഷം ധരിച്ച യുവജനസംഘടനയുടെ പ്രവർത്തകൻ ആണെന്ന വിധം ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു പോലീസ് ഉദ്യോഗസ്ഥൻ്റെ ചിത്രത്തെ പ്രചരിക്കുന്നുണ്ട്. ഇതിന്റെ വാസ്തവം എന്താണെന്നു വെച്ചാൽ അദ്ദേഹം ശബരിമല ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്ന കെ എ പി അഞ്ചാം ബറ്റാലിയനിലെ പോലീസ് കോൺസ്റ്റബിൾ ആഷിക്കിൻ്റെ ചിത്രമാണ് ഇത്തരത്തിൽ പൊതുജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തും വിധം പ്രചരിപ്പിക്കുന്നത് . ഈ ഉദ്യോഗസ്ഥൻ്റെ ഹെയർ സ്റ്റൈലിനെ കുറിച്ചുള്ള ആക്ഷേപവും അടിസ്ഥാനരഹിതമാണ്.

രണ്ടാമത്തെ സംഭവത്തിൽ: ലുക്ക് ഔട്ട് നോട്ടീസിൽ പോലീസുകാരൻ ഉൾപ്പെട്ടിട്ടുള്ളതായി വ്യാജ പ്രചാരണം നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. എന്നാൽ ഇത് ഒരു ലുക്ക് ഔട്ട് നോട്ടീസ് അല്ല. ശബരിമലയിലെ അക്രമ സംഭവങ്ങളിലെ പ്രതികളെ കണ്ടെത്തുന്നതിനായി അക്രമം നടന്ന സ്ഥലങ്ങളിൽ നിന്നും പോലീസ് ശേഖരിച്ച ചിത്രങ്ങളിലുള്ളവരെ പരിശോധിച്ചു യഥാർത്ഥ പ്രതികളെ കണ്ടെത്തുന്നതിലേയ്ക്ക് വിവിധ ജില്ലാ പോലീസ് മേധാവിമാർക്ക് അയച്ചുകൊടുത്ത പട്ടിക മാത്രമാണ് . ഇതിൽ മഫ്ടിയിലുണ്ടായിരുന്ന ഒരു പോലീസ് ഉദ്യോഗസ്ഥൻ്റെ ചിത്രവും അവിചാരിതമായി കടന്നു കൂടി. പരിശോധിച്ചതിൽ ശബരിമല ഡ്യൂട്ടിക്കായി പോലീസ് വാഹനവുമായി എത്തിയ പത്തനംതിട്ട ഏ ആർ ക്യാമ്പിലെ ഡ്രൈവർ സീനിയർ സിവിൽ പോലീസ് ഓഫീസർ ഇബ്രാഹിം ആണെന്ന് വ്യക്തമായിട്ടുള്ളതാണ് . വാഹനം ഡ്യൂട്ടി സ്ഥലത്തു എത്തിച്ചു ഡ്യൂട്ടി കഴിഞ്ഞു മടങ്ങാൻ തുടങ്ങവേ അക്രമികൾ പോലീസ് വാഹനങ്ങൾ തകർക്കുന്നതായറിഞ്ഞു ഇദ്ദേഹം സംഭവസ്ഥലത്തു എത്തിച്ചേരുകയായിരുന്നു എന്നും വ്യക്തമായതിനാൽ സംശയമുള്ളവരുടെ പട്ടികയിൽ നിന്നും ഇദ്ദേഹത്തെ ഒഴിവാക്കിയിട്ടുള്ളതുമാണ്.

സമൂഹ മാധ്യമങ്ങളിലെ വാസ്തവവിരുദ്ധമായ പ്രചരണങ്ങളിൽ പൊതുസമൂഹത്തിലുണ്ടായ ആശങ്ക പരിഹരിക്കേണ്ട ഉത്തരവാദിത്വം ഉൾക്കൊണ്ടാണ് ഈ വിശദീകരണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍