പാര്‍ട്ടിക്കു നിയമസഭയില്‍ അഞ്ചു എംഎല്‍എമാരുണ്ടാകുമെന്നും മലപ്പുറം അല്ലെങ്കില്‍ പൊന്നാനി ലോക്സഭാ മണ്ഡലം പുതിയ പാര്‍ട്ടിക്കു നല്‍കിയേക്കുമെന്നുമായിരുന്നു റിപ്പോട്ടിൽ പറഞ്ഞിരുന്നത്.
മുസ്ലീം ലീഗിനെ രാഷ്ട്രീയമായി പ്രതിരോധിക്കാന്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുന്നുവെന്ന വാര്‍ത്ത തള്ളി മന്ത്രി കെടി ജലീല്‍. തന്റെ പേരില്‍ വന്ന വാര്‍ത്ത അവാസ്തവമാണ് ഇടതുപക്ഷ സഹയാത്രികനായി തുടരാനാണ് ആഗ്രഹമെന്നും കെടി ജലീല്‍ സൗത്ത് ലൈവിനോട് പറഞ്ഞു.ലീഗിനെ പ്രതിരോധിക്കാന്‍ ‘ഇന്ത്യന്‍ സെക്കുലര്‍ ലീഗ്’ എന്ന പേരില്‍ മന്ത്രി കെടി ജലീലിന്റെ നേതൃത്വത്തില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ ശ്രമം തുടങ്ങിയെന്നായിരുന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
നിലവിലുള്ള ചെറുകിട മുസ്ലിം രാഷ്ട്രീയ പാര്‍ട്ടികളായ ഇന്ത്യന്‍ നാഷനല്‍ ലീഗ്, പിടിഎ. റഹീമിന്റെ നാഷനല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ്, അബ്ദുല്‍ നാസര്‍ മദനിയുടെ പിഡിപി എന്നിവ പുതിയ പാര്‍ട്ടിയില്‍ ലയിക്കുമെന്നും പറഞ്ഞിരുന്നു.
കെടി ജലീലിനെ കൂടാതെ എംഎല്‍എമാരായ പിടിഎ റഹിം, കാരാട്ട് റസാഖ്, പിവി അന്‍വര്‍, വി അബ്ദുറഹ്മാന്‍ എന്നിവര്‍ പുതിയ പാര്‍ട്ടിയില്‍ ചേരുന്നതോടെ പാര്‍ട്ടിക്കു നിയമസഭയില്‍ അഞ്ചു എംഎല്‍എമാരുണ്ടാകുമെന്നും മലപ്പുറം അല്ലെങ്കില്‍ പൊന്നാനി ലോക്സഭാ മണ്ഡലം പുതിയ പാര്‍ട്ടിക്കു നല്‍കിയേക്കുമെന്നുമായിരുന്നു റിപ്പോട്ടിൽ പറഞ്ഞിരുന്നത്. ചിലപ്പോള്‍ രണ്ടു മണ്ഡലങ്ങളും പാര്‍ട്ടിക്കു ലഭിക്കുമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ മൂന്നുവര്‍ഷമായി വിവിധ തലങ്ങളില്‍ നിന്നും പ്രചരിക്കുന്നുണ്ടെന്നും ഇതില്‍ യാതൊരുവിധ അടിസ്ഥാനവുമില്ലെന്നാണ് മന്ത്രി പറയുന്നത്.