UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഡല്‍ഹി വിമാനത്താവളത്തില്‍ സിഐഎസ്എഫുമായി യുവാവിന്റെ ഏറ്റുമുട്ടല്‍; രണ്ട് റൗണ്ട് വെടി വച്ചു

ഡല്‍ഹി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഭീകരബന്ധമൊന്നും കണ്ടെത്തിയിട്ടില്ല. എയര്‍പോര്‍ട്ടിനെ ലക്ഷ്യം വച്ച് നീങ്ങിയത് എന്തിനാണ് എന്നത് വ്യക്തമല്ല.

ഡല്‍ഹി വിമാനത്താവളത്തില്‍ സിഐഎസ്എഫ് ജവാന്മാരുമായി യുവാവിന്റെ ഏറ്റുമുട്ടല്‍. ഒരു നൈറ്റ് ക്ലബിലെ ബൗണ്‍സറായ ശങ്കര്‍ എന്ന 27കാരനാണ് സിഐഎസ്എഫുകാരെ ആക്രമിച്ചത്. ഡല്‍ഹിയിലെ സംഗംവിഹാര്‍ സ്വദേശിയാണ് ശങ്കര്‍. മദ്യലഹരിയിലാണ് ഇയാള്‍ ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.

ഓഗസ്റ്റ് 17 അര്‍ദ്ധരാത്രിയാണ് സംഭവം. സംശയം തോന്നി എയര്‍പോര്‍ട്ട് ചെക് പോസ്റ്റില്‍ ഒരു ടാക്‌സി സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ തടയുകയായിരുന്നു. കാറിന്റെ ബാക്ക് സീറ്റിലിരുന്നയാള്‍ മുന്‍സീറ്റിലിരുന്ന ഡ്രൈവറെ പുറത്തേയ്ക്ക് തളിളിയിട്ടത് സിഐഎസ്എഫിന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു. ഇയാള്‍ ഡ്രൈവര്‍ സിറ്റില്‍ കയറി കാര്‍ വേഗത്തില്‍ ഓടിച്ചുവന്നു. വാഹനം തടഞ്ഞ ശേഷം അക്രമി സിഐഎസ്എഫുകാരെ ആക്രമിച്ചു. രണ്ട് സിഐഎസ്എഫ് ജവാന്മാരെ ഇയാള്‍ ഇടിച്ചതായും തോക്ക് പിടിച്ചുവാങ്ങാന്‍ ശ്രമിച്ചതായും പറയുന്നു. ഇതേതുടര്‍ന്ന് സിഐഎസ്എഫുകാര്‍ ആകാശത്തേയ്ക്ക് വെടി വച്ചു. തുടര്‍ന്ന് ഇയാളെ കീഴ്‌പ്പെടുത്തിയ സിഐഎസ്എഫുകാര്‍ റോഡില്‍ കമഴ്ത്തി കിടത്തി കയ്യില്‍ വിലങ്ങ് വച്ചു. ആയുധങ്ങളൊന്നും പിടിച്ചെടുത്തിട്ടില്ല.

ഡല്‍ഹി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഭീകരബന്ധമൊന്നും കണ്ടെത്തിയിട്ടില്ല. എയര്‍പോര്‍ട്ടിനെ ലക്ഷ്യം വച്ച് നീങ്ങിയത് എന്തിനാണ് എന്നത് വ്യക്തമല്ല. ഇയാള്‍ക്ക് ഒരു വിമാനത്തിലും പോകാനുണ്ടായിരുന്നില്ല എന്നത് വ്യക്തമാണ്. ഇയാളെ കാണാനില്ലെന്ന് പറഞ്ഞ് മൂന്ന് ദിവസം മുമ്പ് നെബ്‌സാരായ് പൊലീസ് സ്റ്റേഷനില്‍ സഹോദരന്‍ പരാതി നല്‍കിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍