മൃതദേഹം ചവറ്റുകുട്ടയില്‍ ഉപേക്ഷിച്ച ഇയാള്‍ തിരികെ വന്ന് വീട്ടുകാരോടൊപ്പം ചേര്‍ന്ന് കുട്ടിയെ അന്വേഷിക്കാന്‍ തുടങ്ങി
അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച് കൊന്ന കേസിൽ ബന്ധുവായ യുവാവിനെ ജംഷഡ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ഏപ്രിൽ 4-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഉപേക്ഷിക്കപ്പെട്ട ഒരു കെട്ടിടത്തിനകത്തുവച്ച് കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ അവള് എതിര്‍ത്തതോടെ കഴുത്തറുത്ത് കൊല്ലുകയായിരുന്നുവെന്ന് പോലീസ് മാധ്യമങ്ങളോട് പറഞ്ഞു.
മൃതദേഹം ചവറ്റുകുട്ടയില്‍ ഉപേക്ഷിച്ച ഇയാള്‍ തിരികെ വന്ന് വീട്ടുകാരോടൊപ്പം ചേര്‍ന്ന് കുട്ടിയെ അന്വേഷിക്കാന്‍ തുടങ്ങി. എന്നാല്‍, അന്നേ ദിവസം അയാള്‍ ആ കെട്ടിടത്തില്‍ നിന്നും ഇറങ്ങി വരുന്നത് സമീപവാസി കണ്ടത് അന്വേഷണത്തില്‍ നിര്‍ണ്ണായകമാവുകയായിരുന്നു. തുടക്കത്തില്‍ അന്വേഷണം വഴിതെറ്റിക്കാന്‍ ശ്രമിച്ച പ്രതി പിന്നീട് കുറ്റം സമ്മതിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.