തന്ത്രിയേയും തന്ത്രി കുടുംബത്തേയും മുഖ്യമന്ത്രി പിണറായി വിജയന്‍ രാഷ്ട്രീയ വിശദീകരണ യോഗങ്ങളില്‍ കടന്നാക്രമിക്കുകയും രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ത്തുകയും ചെയ്യുന്നതിനിടയിലാണ് കടകംപള്ളി ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
ശബരിമല തന്ത്രി കണ്ഠര് രാജീവര് ഒരു പാവമാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പ്രായഭേദമന്യേയുള്ള സ്ത്രീ പ്രവേശനത്തിനുള്ള സുപ്രീം കോടതി നടപ്പാക്കുന്നതിനെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസിന്റെ പോയിന്റ് ബ്ലാങ്ക് അഭിമുഖ പരിപാടിയിലാണ് കടകംപള്ളി ഇക്കാര്യം പറഞ്ഞത്. തന്ത്രിയും തന്ത്രി കുടുംബവും ആര്‍എസ്എസിന്‍റെ ബന്ദികള്‍ ആയിരിക്കുകയാണ്. അവര്‍ എന്നോട് പറഞ്ഞ മുഴുവന്‍ കാര്യങ്ങളും ഇവിടെ ഇപ്പോള്‍ പറയാന്‍ കഴിയില്ല. പ്രത്യേക പ്രായത്തിലുള്ള സ്ത്രീകള്‍ അവിടെ ആരാധന നടത്തുന്നത് ശരിയാണോ എന്നത് പണ്ഡിതര്‍ ഉള്‍പ്പെട്ട ഒരു കമ്മീഷന്‍ പഠിച്ച് സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് സര്‍ക്കാരിന്റെ നിലപാടെന്ന് കടകംപള്ളി പറയുന്നു.
കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നവരുടെ രാഷ്്ട്രീയ തനിനിറം വരുംദിവസങ്ങളില്‍ കേരളം മനസിലാക്കാന്‍ പോവുകയാണ് – കടകംപള്ളി പറഞ്ഞു. തന്ത്രിയേയും തന്ത്രി കുടുംബത്തേയും മുഖ്യമന്ത്രി പിണറായി വിജയന്‍ രാഷ്ട്രീയ വിശദീകരണ യോഗങ്ങളില്‍ കടന്നാക്രമിക്കുകയും രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ത്തുകയും ചെയ്യുന്നതിനിടയിലാണ് കടകംപള്ളി ഇക്കാര്യം പറഞ്ഞിരിക്കുന്നത്. തന്ത്രിമാരുടെ ബ്രഹ്മചര്യത്തെപ്പറ്റിയൊക്കെ നമുക്കറിയാം എന്ന് പിണറായി പറഞ്ഞിരുന്നു. തന്ത്രി പൂട്ടിപ്പോയാല്‍ ക്ഷേത്രം തുറക്കില്ല എന്ന് കരുതരുതെന്നും തന്ത്രി പോയാലും ക്ഷേത്രം അവിടെ തന്നെയുണ്ടാകുമെന്നും പിണറായി പറഞ്ഞിരുന്നു. അതേസമയം സര്‍ക്കാര്‍ ഇപ്പോള്‍ ചെകുത്താനും കടലിനുമിടയില്‍പ്പെട്ട അവസ്ഥയിലാണെന്നാണ് കടകംപള്ളി പറഞ്ഞത്.
ഗാന്ധിജിയെ അകത്തേക്ക് കയറ്റാതിരിക്കാൻ വേറെ ഇരിപ്പിടം ഉണ്ടാക്കിയവരാണ് തന്ത്രിമാർ; വിഎസ്