UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്രധാനമന്ത്രി മോദി പാകിസ്താനില്‍ പോയത് ബിരിയാണി കഴിക്കാന്‍: പ്രിയങ്ക

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിച്ചാല്‍ പാകിസ്താന്‍കാര്‍ കയ്യടിക്കുമെന്നും ആഘോഷിക്കുമെന്നും തിരഞ്ഞെടുപ്പ് റാലിയില്‍ മോദി പ്രസംഗിച്ചിരുന്നു. ഇതിന് മറുപടി നല്‍കുകയായിരുന്നു പ്രിയങ്ക.

2015ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പാകിസ്താനില്‍ പോയത് ബിരിയാണി കഴിക്കാനായിരുന്നു എന്ന പരിഹാസവുമായി കോണ്‍ഗ്രസ് നേതാവും കിഴക്കന്‍ യുപിയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിച്ചാല്‍ പാകിസ്താന്‍കാര്‍ കയ്യടിക്കുമെന്നും ആഘോഷിക്കുമെന്നും തിരഞ്ഞെടുപ്പ് റാലിയില്‍ മോദി പ്രസംഗിച്ചിരുന്നു. ഇതിന് മറുപടി നല്‍കുകയായിരുന്നു പ്രിയങ്ക.

2015 ഡിസംബറില്‍ അപ്രതീക്ഷിതമായി പാകിസ്താനിലിറങ്ങി അന്നത്തെ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെ കണ്ടതിനെപ്പറ്റിയാണ് പ്രിയങ്ക പറഞ്ഞത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി നടത്തിയ സംവാദത്തിനൊടുവില്‍ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു പ്രിയങ്ക.

മോദിക്ക് സമ്പന്നരെ കാണാനേ സമയമുള്ളൂ എന്നും പാവപ്പെട്ടവരെ കാണാന്‍ സമയമില്ലെന്നും പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി. ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. ഇതിനാണ് ചൗക്കിദാര്‍ പോലുള്ള പ്രചാരണങ്ങള്‍ കോര്‍പ്പറേറ്റുകളുടെ കടം ഇവര്‍ എഴുതിത്തള്ളുന്നു. എന്നാല്‍ സാധാരണക്കാര്‍ക്ക് നല്‍കാന്‍ ഇവര്‍ക്ക് പണമില്ല. മോദി വിദേശത്ത് പോയി അവിടുള്ളവരെ കെട്ടിപ്പിടിക്കും. ഈ നാട്ടിലെ സാധാരണക്കാരെ മോദി കെട്ടിപ്പിടിക്കാറില്ല. മോദി നടത്തുന്നത് വെറും പബ്ലിസിറ്റി പ്രവര്‍ത്തനങ്ങളാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍