UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നിപ വൈറസ് പ്രചരണത്തിന് പിന്നില്‍ മരുന്ന് മാഫിയയെന്ന് പ്രകൃതി ചികിത്സകൻ ജേക്കബ് വടക്കാഞ്ചേരി

പിണറായിലെ കൊലപാതകത്തില്‍ ഒരു ഉത്തരവും കിട്ടിയില്ലായിരുന്നെങ്കില്‍ അതും ചിലപ്പോള്‍ വൈറസ് ബാധയെന്ന് പറഞ്ഞേനെ എന്നും വടക്കാഞ്ചേരി

സംസ്ഥാനത്ത് നിപ വൈറസ് ബാധയെ തുടര്‍ന്ന് സംസ്ഥാന സർക്കാരും ആരോഗ്യ വകുപ്പും കനത്ത ജാഗ്രത നിർദേശം നൽകിയിരിക്കുന്ന വേളയിൽ വിവാദ പ്രസ്താവനയുമായി പ്രകൃതി ചികിത്സകൻ ജേക്കബ് വടക്കാഞ്ചേരി. നിപ വൈറസ് ഇല്ലെന്ന് ഫേസ്ബുക്ക് ലൈവില്‍ അദ്ദേഹം അവകാശപ്പെട്ടു. നിപ വൈറസ്, എലിപ്പനി, ഡങ്കി പനി അടക്കമുള്ള എല്ലാം രോഗങ്ങള്‍ക്കും പിറകില്‍ മരുന്നു മാഫിയായാണെന്നും ഇദ്ദേഹം ആരോപിക്കുന്നു. പിണറായിലെ കൊലപാതകത്തില്‍ ഒരു ഉത്തരവും കിട്ടിയില്ലായിരുന്നെങ്കില്‍ അതും ചിലപ്പോള്‍ വൈറസ് ബാധയെന്ന് പറഞ്ഞേനെ എന്നും വടക്കാഞ്ചേരി ആരോപിക്കുന്നു. പഴങ്ങള്‍ മാത്രം കഴിക്കുന്ന ഒരു ജീവിയില്‍ എങ്ങനെയാണ് വൈറസ് രൂപപ്പെടുക എന്നതെങ്ങനെയെന്നു അധികൃതർ വ്യക്തമാക്കണമെന്നും ജേക്കബ് വടക്കഞ്ചേരി ആവശ്യപ്പെട്ടു.

അതെ സമയം ഇത്തരം പനികളെ തങ്ങള്‍ക്ക് ഒരു പേടിയുമില്ലെന്നും ഒരു പ്രകൃതി ചികിത്സകനും ഇതു മൂലം മരണപ്പെടില്ലെന്നും ജേക്കബ് വടക്കാഞ്ചേരി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

കോഴിക്കോടുള്ള തന്റെ സംഘടനയിലെ പ്രവര്‍ത്തകര്‍ ഉടന്‍ തന്നെ പേരാമ്പ്ര ഭാഗങ്ങള്‍ സന്ദര്‍ശിക്കും, താന്‍ ഇപ്പോള്‍ വിയറ്റ്‌നാമിലാണെന്നും അദ്ദേഹം പറയുന്നു. പാകം ചെയ്ത ഭക്ഷണം രണ്ട് മണിക്കൂറിനുള്ളില്‍ കഴിക്കുക, മാംസാഹാരങ്ങള്‍ കഴിയാവുന്നതും ഒഴിവാക്കുക, വെള്ളം ധാരാളം കുടിക്കുക എന്നിവയാണ് രോഗം വരാതിരിക്കാന്‍ ചെയ്യേണ്ടതെന്നും അദ്ദേഹം പറയുന്നു.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍