വിശ്വബ്രാഹ്മിണ്‍ സമുദായത്തില്‍പെട്ട മാധവി ദളിത് സമുദായക്കാരനായ സന്ദീപിനെ വിവാഹം ചെയ്തതാണ് പിതാവിനെ ചൊടിപ്പിച്ചത്.
പ്രണയ വിവാഹത്തിന്റെ പേരിലുള്ള ആക്രമങ്ങളും, കൊലപാതകങ്ങളും രാജ്യത്ത് ദൈനം ദിനം സംഭവമായി മാറുന്നു.പ്രണയിച്ചു വിവാഹം ചെയ്തതിന് തെലങ്കാനയില്‍ യുവാവിനെ വെട്ടിക്കൊന്ന് ദിവസങ്ങൾക്കു ശേഷം മനസാക്ഷിയെ ഞെട്ടിപ്പിച്ച് കൊണ്ട് വീണ്ടും ജാതികൊലപാതകത്തിന് ശ്രമം. ഹൈദ്രബാദ് നഗരത്തില്‍ വെച്ചാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.
മാധവി, സന്ദീപ് ദിദ്‌ല എന്നിവര്‍ക്കെതിരേയാണ് പെണ്‍കുട്ടിയുടെ പിതാവ് കൊലപാതകത്തിന് ശ്രമിച്ചത്. മാധവിയും ദിദ്‌ലയും പ്രണയത്തിലായിരുന്നു, എന്നാൽ വിവാഹത്തിന് പെണ്‍കുട്ടിയുടെ വീട്ടുകാർ എതിർത്തു.എതിർപ്പുകളെ വക വെയ്ക്കാതെ ഇരുവരും കഴിഞ്ഞയാഴ്ച വിവാഹിതരായി. ഇതിന്റെ പ്രതികാരമെന്നോണം പെണ്‍കുട്ടിയുടെ പിതാവ് മനോഹര്‍ ചാരിയാണ് ഇരുവർക്കുമെതിരെ കൊലപാതക ശ്രമം നടത്തിയതെന്ന് പോലീസ് പറയുന്നു.
ഹൈദരാബാദില്‍ ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെയാണ് സംഭവം നടന്നത്. മാധവിയും ദിദ്‌ലയും ബൈക്ക് റോഡിന്റെ വശത്ത് പാര്‍ക്ക് ചെയ്ത് അതിലിരുന്ന് സംസാരിക്കുകയായിരുന്നു. കുറച്ച് സമയത്തിന് ശേഷം മറ്റൊരു ബൈക്ക് വന്ന് ഇവരുടെ ബൈക്കിന് പിന്നില്‍ നിര്‍ത്തുകയും ഹെല്‍മറ്റ് ധരിച്ച ഒരാള്‍ ഇറങ്ങുകയും ചെയ്തു. തുടര്‍ന്ന് ബാഗിലുണ്ടായിരുന്ന അരിവാള്‍ എടുത്ത ദിദ്‌ലയെ അക്രമിക്കുകയായിരുന്നു. അക്രമത്തില്‍ നിലത്ത് വീണ ദിദ്‌ലയ്ക്ക് ശേഷം ഇയാള്‍ മാധവിയെയും വെട്ടി. തുടര്‍ന്ന് ആളുകള്‍ ഇടപെടാന്‍ ശ്രമിച്ചെങ്കിലും അരിവാള്‍ കാണിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു.
രണ്ട് പേരെയും ഉടന്‍ ആശുപത്രിയിലെത്തിച്ചു. സന്ദീപ് അപകടനില തരണം ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, മാധവിയുടെ നില ഗുരുതരമായി തുടരുകയാണ്. വിശ്വബ്രാഹ്മിണ്‍ സമുദായത്തില്‍പെട്ട മാധവി ദളിത് സമുദായക്കാരനായ സന്ദീപിനെ വിവാഹം ചെയ്തതാണ് പിതാവിനെ ചൊടിപ്പിച്ചത്.