കഴിഞ്ഞ ദിവസമാണ് പതിനാറാമത്തെ വയസ്സിൽ പിലാത്തറയിലുള്ള രജീഷിന്റെ വീട്ടിൽ വെച്ച് താൻ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ട വിവരം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പെൺകുട്ടി പുറത്തു വിട്ടത്. തന്റെ ചിത്രങ്ങൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയതായും അവർ വെളിപ്പെടുത്തി.
റെജീഷ് പോളിനെക്കുറിച്ചുള്ള ലൈംഗികാക്രമണ പരാതിയിൽ പാലക്കാട് നോർത്ത് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റര്‍ ചെയ്തു. രാഷ്ട്രീയ തടവുകാരായ ദമ്പതികളുടെ മകളും, വിദ്യാർത്ഥിനിയുമായ പെൺകുട്ടിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ ആണ് റെജീഷ് പോൾ എന്ന കണ്ണൂർ സ്വദേശിയായ ആക്ടിവിസ്റ്റിനെതിരെ ലൈംഗികാക്രമണ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. റെജീഷ് പോളിനെക്കുറിച്ചുള്ള ലൈംഗികാക്രമണ പരാതി അന്വേഷിക്കാൻ സംസ്‌ഥാന പോലീസ് മേധാവി പാലക്കാട് ജില്ലാ പോലീസ് സൂപ്രണ്ടിനെ കഴിഞ്ഞ ദിവസം ചുമതലപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലും യുവജന കമ്മീഷന്റെ ഓഫീസിലും കിട്ടിയ പരാതികൾ പോലീസ് മേധാവിയ്ക്കു അയച്ചുകൊടുത്തതിനെത്തുടർന്നാണ് നടപടി.
കഴിഞ്ഞ ദിവസമാണ് പതിനാറാമത്തെ വയസ്സിൽ പിലാത്തറയിലുള്ള രജീഷിന്റെ വീട്ടിൽ വെച്ച് താൻ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ട വിവരം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പെൺകുട്ടി പുറത്തു വിട്ടത്. തന്റെ ചിത്രങ്ങൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയതായും അവർ വെളിപ്പെടുത്തി.