എന്റെ അയോധ്യ സന്ദർശനത്തിൽ രഹസ്യ അജണ്ടകളൊന്നും ഇല്ല. ജനങ്ങളുടെ വിശ്വാസം സംരക്ഷിക്കുന്നതിനായാണ് ഇവിടെ എത്തിയത്.
ബി.ജെ.പിി അധികാരത്തിലുണ്ടെങ്കിലും ഇല്ലെങ്കിലും രാമക്ഷേത്രം പണിയുമെന്ന് ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ. ജനങ്ങളുടെ വികാരത്തെ വെച്ച് കളിക്കുന്നത് ബി.ജെ.പി നിർത്തണം. ബി.ജെ.പി ശക്തരാണ്, അവർക്ക് രാമക്ഷേത്രം നിർമാണം നടത്താൻ സാധിക്കുമെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.
എന്റെ അയോധ്യ സന്ദർശനത്തിൽ രഹസ്യ അജണ്ടകളൊന്നും ഇല്ല. ജനങ്ങളുടെ വിശ്വാസം സംരക്ഷിക്കുന്നതിനായാണ് ഇവിടെ എത്തിയത്. തെരഞ്ഞെടുപ്പിന് മുമ്പ് രാഷ്ട്രീയ പാർട്ടികൾ രാമ മന്ത്രം ജപിക്കും. പിന്നീട് ഇതിനെക്കുറിച്ചൊന്നും പറയാതെ നിശബ്ദത പാലിക്കും- ഉദ്ധവ് താക്കറെ കുറ്റപ്പെടുത്തി.
നേരത്തെ അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം എപ്പോൾ ആരംഭിക്കുമെന്നും, തീയതി ഉടൻതന്നെ അറിയണമെന്നും നരേന്ദ്ര മോദിയോട് താക്കറെ ചോദിച്ചിരുന്നു. അയോദ്ധ്യയിൽ വെച്ച് നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം പ്രധാനമന്ത്രിക്കെതിരെ ചോദ്യം ഉയർത്തിയത്.‘രാമക്ഷേത്രം എപ്പോഴാണ് നിങ്ങൾ ഉയർത്തുന്നത് എന്ന് പറയണം. ബാക്കി കാര്യങ്ങൾ പിന്നീട് സംസാരിക്കാം’ ഉദ്ധവ് താക്കറെ ചോദിച്ചു. ആദ്യമായിട്ടാണ് ഉദ്ധവ് താക്കറെ അയോധ്യ സന്ദർശനം നടത്തുന്നത്.
അതെ സമയം രാമാക്ഷേത്ര നിര്‍മാണം എന്ന അജണ്ടയുമായി വിഎച്ച്പിയും ശിവസേനയും ഇന്ന് സമര പരിപാടികള്‍ സംഘടിപ്പിക്കുന്നതിനിടെ അയോധ്യ മുള്‍മുനയില്‍ ആണ്. ‘ആദ്യം ക്ഷേത്രം, പിന്നെ സർക്കാർ’ എന്ന മുദ്രാവാക്യവുമായി വിശ്വഹിന്ദുപരിഷത്തും (വിഎച്ച്പി) ക്ഷേത്രനിർമാണത്തീയതി നിശ്ചയിക്കുക എന്ന ആവശ്യവുമായി ശിവസേനയും ഇന്ന് രണ്ടു ശക്തിപ്രകടനങ്ങളാണ് അയോധ്യയില്‍ നടത്തുന്നത്. അയോധ്യയിലെ 45 ശതമാനത്തോളം വരുന്ന മുസ്ലീം സമുദായം കടുത്ത ഭീതിയിലുമാണ്. ക്ഷേത്രനിര്‍മാണത്തിന് മുന്‍കൈ എടുക്കുന്നതിനെ ചൊല്ലി ബിജെപി-ശിവസേന തര്‍ക്കവും ആരംഭിച്ചിട്ടുണ്ട്.
അയോധ്യ മുള്‍മുനയില്‍; നഗരത്തിലെത്തിയത് 2 ലക്ഷം വിഎച്ച്പിക്കാര്‍; ശിവസേനയും രംഗത്ത്