UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കലാപനീക്കത്തിനുള്ള സൂചന അറിഞ്ഞതോടെയാണ് ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ഇടപെട്ടത് ; കടകംപള്ളി സുരേന്ദ്രൻ

ആക്റ്റീവിസ്റ്റായ യുവതികൾ പമ്പയിൽ നിന്നും നടപന്തലിൽ എത്തുന്നത് വരെ രണ്ടേകാൽ മണിക്കൂറോളം കാര്യമായ പ്രതിഷേധങ്ങൾ ഇല്ലായിരുന്നുവെന്നത് ചില അന്തർധാരകളുടെ സാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത്.

വലിയ കലാപനീക്കത്തിനുള്ള സൂചന അറിഞ്ഞതോടെയാണ് ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ഇടപെടേണ്ടി വന്നതെന്ന് ദേവസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ശബരിമലയിൽ കരുതിക്കൂട്ടി പ്രശ്നമുണ്ടാക്കാനുള്ള ഗൂഢാലോചന നടന്നതായി സംശയിക്കണമെന്നു അദ്ദേഹം പറഞ്ഞു.

“ആക്റ്റീവിസ്റ്റായ യുവതികൾ പമ്പയിൽ നിന്നും നടപന്തലിൽ എത്തുന്നത് വരെ രണ്ടേകാൽ മണിക്കൂറോളം കാര്യമായ പ്രതിഷേധങ്ങൾ ഇല്ലായിരുന്നുവെന്നത് ചില അന്തർധാരകളുടെ സാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. അവർ പതിനെട്ടാംപടി ചവിട്ടുന്നതോടെ സംഘർഷം സംസ്ഥാനമാകെ വ്യാപിപ്പിക്കാനുള്ള നീക്കവുമുണ്ടായിരുന്നു. സന്നിധാനത്ത് രക്തചൊരിച്ചിലുണ്ടാക്കി മുതലെടുക്കാൻ നോക്കുന്നവർക്ക് ഒപ്പം നിൽക്കേണ്ട ബാധ്യത സർക്കാരിനില്ല.” കടകംപള്ളി തന്റെ ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.

ആക്ടിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമലയെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. വിശ്വാസികളുടെ താല്‍പര്യം സംരക്ഷിക്കുകയാണ് സര്‍ക്കാരിന്റെ ചുമതല. അത് ഏത് പ്രായത്തിലുള്ള സ്ത്രീകളാണ് അവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കും. എന്നാല്‍ ഇന്ന് ശബരിമലയില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത് രണ്ട് ആക്ടിവിസ്റ്റുകളാണ്. അദ്ദേഹം പറഞ്ഞു.

ആന്ധ്രയില്‍ നിന്നുള്ള തെലുങ്ക് ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തക കവിത ജക്കാനയും എറണാകുളം സ്വദേശിയായ രഹ്ന ഫാത്തിമയുമാണ് മലകയറാനെത്തിയത്. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് ആക്ടിവിസ്റ്റ് കൂടിയായ രഹ്ന. താന്‍ ശബരിമല കയറാന്‍ തയ്യാറെടുക്കുകയാണെന്ന് ഇവര്‍ നേരത്തെ തന്നെ ഫേസ്ബുക്കില്‍ വെളിപ്പെടുത്തുകയും ഇവരുടെ ചിത്രം വിവാദമാകുകയും ചെയ്തതാണ്.

ഐജി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ഇവര്‍ക്ക് കനത്ത സുരക്ഷ നല്‍കിയിരുന്നു. പോലീസിന്റെ സുരക്ഷ ഹെല്‍മെറ്റ് ധരിപ്പിച്ചാണ് കവിതയെ മലകയറ്റിയത്. ഇരുമുടിക്കെട്ടുമായാണ് രഹ്ന മല കയറാനെത്തിയത്. വലിയ നടപ്പന്തല്‍ വരെയെത്തിയപ്പോഴാണ് സമരക്കാര്‍ ഇവരെ തടഞ്ഞത്.പ്രതിഷേധം ശക്തമായതോടെ അവർ തിരിച്ചു പോരുകയായിരുന്നു.

കടകംപള്ളി സുരേന്ദ്രന്റെ ഫേസ്ബുക് പോസ്റ്റ് :

വലിയ കലാപനീക്കത്തിനുള്ള സൂചന അറിഞ്ഞതോടെയാണ് ഞാൻ ഇടപെട്ടത്. ശബരിമലയിൽ കരുതിക്കൂട്ടി പ്രശ്നമുണ്ടാക്കാനുള്ള ഗൂഢാലോചന നടന്നതായി സംശയിക്കണം. ആക്റ്റീവിസ്റ്റായ യുവതികൾ പമ്പയിൽ നിന്നും നടപന്തലിൽ എത്തുന്നത് വരെ രണ്ടേകാൽ മണിക്കൂറോളം കാര്യമായ പ്രതിഷേധങ്ങൾ ഇല്ലായിരുന്നുവെന്നത് ചില അന്തർധാരകളുടെ സാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. അവർ പതിനെട്ടാംപടി ചവിട്ടുന്നതോടെ സംഘർഷം സംസ്ഥാനമാകെ വ്യാപിപ്പിക്കാനുള്ള നീക്കവുമുണ്ടായിരുന്നു. സന്നിധാനത്ത് രക്തചൊരിച്ചിലുണ്ടാക്കി മുതലെടുക്കാൻ നോക്കുന്നവർക്ക് ഒപ്പം നിൽക്കേണ്ട ബാധ്യത സർക്കാരിനില്ല.

 

PROFILE: ശബരിമലയില്‍ നിന്ന് തിരിച്ചു പോരേണ്ടി വന്ന രഹന ഫാത്തിമ ആരാണ്?

പ്രളയകേരളത്തിന് സഹായധനം സമാഹരിച്ച ഈ മാധ്യമപ്രവര്‍ത്തകയെയാണ് ശബരിമലയില്‍ നിന്നു അസഭ്യം വിളിച്ചു ഇറക്കിവിട്ടത്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍