UPDATES

എസ്ബിഐയുടെ കൊള്ളയടി പുതിയ ഘട്ടത്തിലേക്ക്: സൗജന്യ എടിഎം നിര്‍ത്തും, ഓരോ ഇടപാടിനും 25 രൂപ സര്‍വീസ് ചാര്‍ജ്

മുഷിഞ്ഞ നോട്ടുകള്‍ ഒരു പരിധിയില്‍ അധികം മാറ്റിയെടുക്കാനും സര്‍വീസ് ചാര്‍ജ് ഈടാക്കും.

ഇനി മുതല്‍ സൗജന്യ എടിഎം ഇടപാട് വേണ്ടെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തീരുമാനം. ഓരോ എടിഎം ഇടപാടിനും 25 രൂപ വീതം ഈടാക്കാനാണ് തീരുമാനം. മുഷിഞ്ഞ നോട്ട് മാറുന്നതിനടക്കം ചാര്‍ജ് ഈടാക്കാനും തീരുമാനമുണ്ട്. എസ്ബിഐ ഔദ്യോഗികമായി ഇക്കാര്യം പുറത്തുവിട്ടിട്ടില്ലെങ്കിലും ജനങ്ങളെ കൊള്ളയടിക്കുന്ന വിവാദ തീരുമാനം ബിസിനസ് ദിനപത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിലവില്‍ എടിഎം വഴി ലഭിച്ചിരുന്ന സൗജന്യ ഇടപാടുകള്‍ ഇല്ലാതാകും. ജൂണ്‍ ഒന്ന് മുതല്‍ ഇത് നടപ്പാക്കാനാണ് തീരുമാനം.

പണം നിക്ഷേപിക്കുന്നതിന്നതിന് മിനിമം രണ്ട് രൂപമുതല്‍ മാക്‌സിമം എട്ട് രൂപ വരെ ഈടാക്കും. കാഷ് ഡെപ്പോസിറ്റ് മെഷീന്‍ വഴിയുള്ള പണം പിന്‍വലിക്കലിനും മിനിമം ആറ് രൂപ ഈടാക്കും. സേവിംഗ്‌സ് അക്കൗണ്ട് ഉള്ളവര്‍ക്ക് ചെക്ക് ബുക്ക് അനുവദിക്കുന്നിതിലും ഫീസ് ഉയര്‍ത്തിയിട്ടുണ്ട്. 10 ലീഫുള്ള ചെക്ക് ബുക്കിന് 30 രൂപയും സര്‍വീസ് ടാക്‌സും ഈടാക്കും. 25 ലീഫുള്ള ചെക്ക് ബുക്കിന് 75 രൂപയും, 50 ലീഫുള്ള ചെക്ക് ബുക്കിന് 150 രൂപയും സര്‍വ്വീസ് ചാര്‍ജ്ജും ഈടാക്കും. ഇനി മുതല്‍ റുപ്പേ, ക്ലാസിക് എടിഎം കാര്‍ഡുകള്‍ മാത്രമേ സൗജന്യമായി നല്‍കൂ എന്നും എസ്ബിഐ വ്യക്തമാക്കുന്നു.

മുഷിഞ്ഞ നോട്ടുകള്‍ ഒരു പരിധിയില്‍ അധികം മാറ്റിയെടുക്കാന്‍ സര്‍വീസ് ചാര്‍ജ് ഈടാക്കും. 20ല്‍ കൂടുതല്‍ നോട്ടുകള്‍ ഉണ്ടെങ്കില്‍ ഓരോ നോട്ടിനും രണ്ടുരൂപയും സേവനനികുതിയും കൊടുക്കേണ്ടി വരും. 5,000 രൂപയിലും അധികമാണെങ്കില്‍ ഓരോ നോട്ടിനും രണ്ടുരൂപയും സേവന നികുതി അല്ലെങ്കില്‍ 1000 രൂപയ്ക്ക് അഞ്ച് രൂപയും സേവന നികുതി എന്നിവയില്‍ അധികം വരുന്നത് ഏതാണോ അതാണ് ഈടാക്കുക. അതായത് 500 രൂപയുടെ 25 മുഷിഞ്ഞ നോട്ട് മാറ്റണമെങ്കില്‍ നോട്ട് ഒന്നിന് രണ്ടുരൂപ കണക്കാക്കിയാല്‍ 50 രൂപ സേവനനികുതി വരും. എന്നാല്‍ 1000 രൂപയ്ക്ക് അഞ്ചുരൂപ എന്ന കണക്കിലാണെങ്കില്‍ 62.50 രൂപയുമാണ് സേവന നികുതി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍