UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുസ്ലീം ലീഗ് നേതാവും സമസ്തയുടെ ലീഗല്‍ സെല്‍ ചെയര്‍മാനുമായ ജബ്ബാര്‍ ഹാജിക്കെതിരെ ലൈംഗിക പീഡന ആരോപണം

സമസ്ത പണ്ഡിത സഭയ്ക്ക് പരാതി നൽകി എങ്കിലും നടപടി ഉണ്ടായില്ല

സമസ്ത കേരള ജമിയ്യത്തുൽ ഉലമ ലീഗൽ സെൽ ചെയർമാനും കൊണ്ടോട്ടി മണ്ഡലം മുസ്ലീം ലീഗ് പ്രസിഡന്റുമായ ജബ്ബാര്‍ ഹാജിക്ക് എതിരെ ലൈംഗിക ചൂഷണ ആരോപണവുമായി സ്ത്രീ രംഗത്ത്. വീട് അതിക്രമിച്ചു കയറി പീഡനം നടത്തി എന്നും ഭീഷണിപ്പെടുത്തി എന്നും കാണിച്ചു ജബ്ബാർ ഹാജിക്കെതിരെ മലപ്പുറം വഴുതക്കാട് സ്വദേശിനി ആണ് വനിതാ കമ്മീഷന് പരാതി നൽകിയിരിക്കുന്നത്.

സമസ്ത പണ്ഡിത സഭയ്ക്ക് പരാതി നൽകി എങ്കിലും നടപടി ഉണ്ടായില്ല, തുടർന്ന് ആണ് സ്ത്രീയുടെ ബന്ധുക്കൾ വനിതാ കമ്മീഷനെ ബന്ധപ്പെടുന്നതെന്നും ന്യൂസ് 18 ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പരാതിയിൽ പറയുന്നത് ഇതാണ്, “രാത്രി വീട്ടിൽ അതിക്രമിച്ചു കയറി ജബ്ബാർ ഹാജി എന്ന പറമ്പൻ ജബ്ബാർ ലൈംഗികമായി ചൂഷണം ചെയ്തു ഇതേ തുടർന്ന് ഭർത്താവ് ഉപേക്ഷിച്ചു, വർഷങ്ങൾക്കു മുൻപ് നടന്ന സംഭവത്തിൽ സ്ത്രീയെ ജബ്ബാർ ഹാജി വിവാഹം ചെയ്യാം എന്ന കരാറിൽ മുസ്ലിം ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീർ ഇടപെട്ടു ഒത്തുതീര്‍പ്പുണ്ടാക്കി. എന്നാൽ കരാർ പാലിക്കപ്പെട്ടില്ല”.

സമസ്തയ്ക്കു പരാതി നൽകിയതിനെ തുടർന്ന് ജബ്ബാർ ഹാജി ഭീഷണിപ്പെടുത്തുകയാണെന്നും ഇതേ തുടർന്നാണ് വനിതാ കമ്മീഷനിൽ പരാതി നൽകിയതെന്നും സ്ത്രീയുടെ സഹോദരൻ പറഞ്ഞു. ജബ്ബാർ ഹാജിക്ക് സമസ്തയിലും മുസ്ലിം ലീഗ് നേതൃത്വത്തിലുമുള്ള സ്വാധീനമാണ് നടപടിക്ക് തടസ്സമെന്ന് അദ്ദേഹം ആരോപിച്ചു.

അതേസമയം ആരോപണം അടിസ്ഥാനരഹിതമാണെന്ന് ജബ്ബാർ ഹാജി പ്രതികരിച്ചു.

മണിക്കൂറില്‍ 39 സ്ത്രീകള്‍ ലൈംഗികപീഡനത്തിന് ഇരയാകുന്ന ഇന്ത്യയിൽ എത്ര വനിതാ ജഡ്ജിമാരുണ്ട്?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍