UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജിഷ്ണുവിന്റെ അമ്മ സമരം ചെയ്തിട്ടും ഡിജിപിയെ മാറ്റിയോ? സെന്‍കുമാര്‍ കേസില്‍ സര്‍ക്കാരിനെ പരിഹസിച്ച് സുപ്രീംകോടതി

കുട്ടിയുടെ അമ്മ നിരാഹാര സമരത്തില്‍ ആയിരുന്ന കാര്യമൊക്കെ അറിഞ്ഞിട്ടുണ്ടെന്നും കോടതി പറഞ്ഞു.

ജിഷ്ണു കേസില്‍ ഡിജിപിയെ മാറ്റിയോ എന്ന് സംസ്ഥാന സര്‍ക്കാരിന് പരിഹസിച്ചു കൊണ്ട് സുപ്രീംകോടതി ചോദിച്ചു. തന്നെ ഡിജിപി സ്ഥാനത്ത് നിന്ന് മാറ്റിയ സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് ടിപി
സെന്‍കുമാര്‍ ഫയല്‍ ചെയ്ത കേസ് പരിഗണിക്കവേയാണ് സുപ്രീംകോടതിയുടെ പരിഹാസം. മരിച്ച കുട്ടിയുടെ അമ്മ അഞ്ച് ദിവസം നിരാഹാരത്തില്‍ ആയിരുന്നില്ലേ എന്നും അവര്‍ സമരം ചെയ്തിട്ടും ഇപ്പോഴുളള ഡിജിപിയെ മാറ്റിയോ എന്നാണ് കോടതി ആരാഞ്ഞത്. കുട്ടിയുടെ അമ്മ നിരാഹാര സമരത്തില്‍ ആയിരുന്ന കാര്യമൊക്കെ അറിഞ്ഞിട്ടുണ്ടെന്നും കോടതി പറഞ്ഞു.

സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തുനിന്നും ഡിജിപി സെന്‍കുമാറിനെ നീക്കിയ കേസില്‍ വാദം നീട്ടിവെക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി നേരത്തെ തളളിയിരുന്നു. തുടര്‍ന്ന് വാദം നടക്കുന്നതിനിടെയാണ് സര്‍ക്കാരിനെതിരെയുളള സുപ്രീംകോടതിയുടെ പരിഹാസം. ജിഷ വധക്കേസിലെ വീഴ്ചയെ തുടര്‍ന്നാണ് പൊലീസ് മേധാവിയായിരുന്ന സെന്‍കുമാറിനെ മാറ്റിയതെന്ന് നേരത്തെ സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.

കഴിഞ്ഞ തവണ സംസ്ഥാന സര്‍ക്കാരിനായി ഈ കേസില്‍ ഹാജരായത് പ്രമുഖ അഭിഭാഷകനായ ഹരീഷ് സാല്‍വെയാണ്. എന്നാല്‍ ഇന്ന് ഹരീഷ് സാല്‍വെ എത്തിയിരുന്നില്ല. പുറ്റിങ്ങല്‍ ജുഡീഷ്യല്‍ കമ്മീഷന്‍ നടപടികളുടെ സ്ഥിതി, സിബിസിഐഡി അന്വേഷണ റിപ്പോര്‍ട്ട്, ഹൈക്കോടതി സ്വമേധയാ എടുത്ത കേസിന്റെ സ്ഥിതി എന്നിവയാണ് സത്യവാങ്മൂലമായി നല്‍കാന്‍ കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നത്.പൊലീസ് തലപ്പത്ത് നിന്ന് മാറ്റിയതിനെ ചോദ്യം ചെയ്ത് സര്‍ക്കാരിനെതിരെ സമര്‍പ്പിച്ച് ഹര്‍ജി ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് സെന്‍കുമാര്‍ സുപ്രിം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍