UPDATES

ട്രെന്‍ഡിങ്ങ്

ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി വനിത പൊലീസുകാരുടെ ജനന തീയതി പരിശോധിച്ചു; പ്രസംഗം വിവാദത്തില്‍

പൊലീസിനേയും സംസ്ഥാന സര്‍ക്കാരിനേയും പരിഹസിച്ചുകൊണ്ടാണ് കോഴിക്കോട് മുതലക്കുളം മൈതാനത്ത് വത്സന്‍ തില്ലങ്കേരി പ്രസംഗിച്ചത്. ശബരിമല സംരക്ഷണ യോഗത്തിലാണ് തില്ലങ്കേരി ഇക്കാര്യം പറഞ്ഞത്.

ശബരിമല ക്ഷേത്രത്തില്‍ ചിത്തിര ആട്ട പൂജയോടനുബന്ധിച്ച് ഡ്യൂട്ടിക്ക് നിയോഗിച്ച വനിത പൊലീസുകാരുടെ ജനന തീയതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ താനടക്കമുള്ളവര്‍ പരിശോധിച്ചതായി ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി. പൊലീസിനേയും സംസ്ഥാന സര്‍ക്കാരിനേയും പരിഹസിച്ചുകൊണ്ടാണ് കോഴിക്കോട് മുതലക്കുളം മൈതാനത്ത് വത്സന്‍ തില്ലങ്കേരി പ്രസംഗിച്ചത്. ശബരിമല സംരക്ഷണ യോഗത്തിലാണ് തില്ലങ്കേരി ഇക്കാര്യം പറഞ്ഞത്. ഇത്രയധികം പൊലീസുകാര്‍ വന്നിട്ടും ഒരു സ്ത്രീയെ എങ്കിലും കയറ്റാന്‍ കഴിഞ്ഞോ എന്ന് തില്ലങ്കേരി ചോദിച്ചു.

സന്നിധാനത്തെത്തിയ വനിത പൊലീസുകാരുടെ ഭര്‍ത്താവിന്റെ പ്രായം 49 വയസാണെന്ന് കണ്ട് സംശയം തോന്നിയതിനെ തുടര്‍ന്ന് എസ് പിയെ സമീപിച്ചിരുന്നതായി വത്സന്‍ തില്ലങ്കേരി പറഞ്ഞു. തുടര്‍ന്ന് തങ്ങള്‍ക്ക് ഇവരുടെ ജനന സര്‍ട്ടിഫിക്കറ്റ് പരിശോധിക്കാനുള്ള ‘സൗഭാഗ്യ’മുണ്ടായെന്നും വത്സന്‍ തില്ലങ്കേരി പറഞ്ഞു. നേരത്തെ പതിനെട്ടാം പടിയില്‍ ഇരുമുടിക്കെട്ടില്ലാതെ കയറി നിന്ന് താന്‍ ആചാരം ലംഘിച്ചതായി തില്ലങ്കേരി സമ്മതിച്ചിരുന്നു. പൊലീസിന്‍റെ മൈക്ക് ഉപയോഗിച്ച് തില്ലങ്കേരി സംസാരിച്ചതും വലിയ വിവാദമായിരുന്നു.

രാജീവ് ചന്ദ്രശേഖറും വത്സന്‍ തില്ലങ്കേരിയും; ശ്രീധരന്‍ പിള്ളയുടെ ചില കൈവിട്ട കളികള്‍

“ഞാന്‍ ശബരിമലയില്‍ ആചാരം ലംഘിച്ചു, പരിഹാരവും ചെയ്തു”: ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി

18ാം പടിയില്‍ കയറിയത് ഇരുമുടിക്കെട്ടുമായെന്ന് വത്സന്‍ തില്ലങ്കേരി; ആചാരലംഘനം പ്രശ്നമല്ലെന്ന് സംഘപരിവാര്‍ അനുകൂലികള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍