തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്നും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് ശബരിമലയിൽ പ്രവേശിച്ച രണ്ട് യുവതികൾ സുപ്രീംകോടതിയെ സമീപിച്ചു. ബിന്ദു അമ്മിണി, കനകദുർഗ എന്നിവരാണ് കോടതിയെ സമീപിച്ചത്. ദശകങ്ങളായി നിലനിൽക്കുന്ന സ്ത്രീനിരോധനത്തിന് അറുതി വരുത്തിക്കൊണ്ടായിരുന്നു ഇരുവരും ശബരിമലയില്‍ പ്രവേശിച്ചത്. ഇതിനു ശേഷം വീട്ടിലെത്തിയ കനകദുർഗയെ അവരുടെ അമ്മായിയമ്മ പട്ടികയെടുത്ത് തലയ്ക്കടിക്കുകയുണ്ടായി. തന്നെ ആക്രമിച്ചെന്നു കാണിച്ച് അമ്മായിയമ്മ പരാതിയും നല്‍കിയിട്ടുണ്ട്.
40 വയസ്സാണ് മല കയറിയ കനകദുർഗയ്ക്കും ബിന്ദു അമ്മിണിക്കുമുള്ളത്. പൊലീസി സംരക്ഷണത്തിലാണ് ഇരുവരും ഇപ്പോഴുമുള്ളത്. ശബരിമലയിൽ അക്രമം നടത്തിയ സംഘപരിവാർ സംഘടനകളുടെ പ്രതിഷേധം ഇവർക്കെതിരെ നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
(This is a devoloping story)