UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘അമൃതാനന്ദമയി പണ്ടും ആർഎസ്എസ്സുമായി അടുത്തു പ്രവർത്തിച്ചയാൾ; യോഗം വിജയിച്ചതിനു പിന്നിൽ സംഘടനാശേഷി’

മാതാ അമൃതാനന്ദമയി ശബരിമല കർമ്മ സമിതിയുടെ ഭാഗമായിരുന്നെന്ന് ഹിന്ദു ഐക്യവേദി പ്രസിഡണ്ടും ശബരിമല കർമ്മ സമിതി വർക്കിങ് പ്രസിഡണ്ടുമായ കെപി ശശികല. രാഷ്ട്രീയമില്ലാത്തതു കൊണ്ടാണ് ‘അമ്മ’ ഈ വിഷയത്തിൽ തങ്ങൾക്കൊപ്പം നിന്നതെന്നും ശശികല അവകാശപ്പെട്ടു.

“അമ്മ ആദ്യം മുതലേ കര്‍മ്മ സമിതിയുടെ ഭാഗമായിരുന്നു. രക്ഷാധികാരിയായ അമ്മയെ ഞങ്ങള്‍ ഓരോ യോഗശേഷവുമുള്ള വിവരങ്ങള്‍ കൃത്യമായി ധരിപ്പിച്ചിരുന്നു. രാഷ്ട്രീയം ഇല്ലാത്തതുകൊണ്ടാണ് അമ്മ ഈ വിഷയത്തില്‍ ഒപ്പം നിന്നതും സംഗമത്തില്‍ പങ്കെടുത്തതും. അമ്മയുടെ സാന്നിധ്യമാണ് അതില്‍ ഏറ്റവും പ്രത്യേകതയായുണ്ടായിരുന്നത്. എന്നാല്‍ പ്രത്യേകമായ ഒരു പ്രചരണവും ഇല്ലാതിരുന്നിട്ടും ആളുകള്‍ സംഗമത്തിന് എത്തിയെന്നതാണ് വിശേഷപ്പെട്ട കാര്യം. കര്‍മ്മ സമിതിയുടെ യൂണിറ്റുകള്‍ വഴി അറിയിപ്പുകളുണ്ടായിരുന്നെങ്കിലും വലിയ തോതിലുള്ള പ്രചരണങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല” -ശശികല പറഞ്ഞു.

പ്രചാരണങ്ങളൊന്നും ഇല്ലാതെയാണ് യോഗത്തിന് വൻതോതിൽ ആളുകളെത്തിയതെന്ന് ശശികല പറഞ്ഞു. ഇതിൽ മാതാ അമൃതാനന്ദമയിയുടെ ഭക്തജന സംഘങ്ങൾക്ക് സ്വാധീനമുണ്ടോയെന്ന കാര്യം ശശികല വ്യക്തമാക്കുന്നില്ലെങ്കിലും കർമസമിതിയുടെ യോഗങ്ങൾ വഴി അറിയിപ്പ് പോയതായി ശശികല സമ്മതിക്കുന്നുണ്ട്.

അതെസമയം കൃത്യമായ നെറ്റ്‌വർക്കിങ്ങിലൂടെയാണ് തങ്ങൾ ആളുകളെ സ്ഥലത്തെത്തിച്ചതെന്ന് ആർഎസ്എസ് പ്രവർത്തകനായ കനകപ്രഭൻ അവകാശപ്പെടുന്നു. അമൃതാനന്ദമയി യോഗത്തിനെത്തിയതിനു പിന്നില്‍ എന്താണെന്നതിലും കനകപ്രഭന് പറയാനുള്ളത് ആർഎസ്എസ്സിന്റെ സംഘടനാ ശേഷിയെക്കുറിച്ചാണ്. അമൃതാനന്ദമയി പണ്ടും ആർഎസ്എസ്സിന്റെ ശക്തമായ പിന്തുണയോടെ പ്രവർത്തിച്ചു വന്നയാളാണെന്നാണ് ഇദ്ദേഹം പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍