UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തൊടുപുഴയിൽ മർദ്ദനത്തിനിരയായ 7 വയസുകാരനെ അരുൺ ലൈംഗികമായി പീഡിപ്പിച്ചിരുന്നു; പോക്സോ പ്രകാരവും കേസ്

തൊടുപുഴയിൽ ആക്രമിക്കപ്പെട്ട ഏഴുവയസ്സുകാരൻ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നെന്ന് റിപ്പോർട്ടുകൾ. പല ഘട്ടത്തിൽ കുട്ടിയെ ലൈംഗികമായി ആക്രമിച്ചിരുന്നു പ്രതി അരുൺ ആനന്ദ്. ഇപ്പോൾ അരുണിനെ കോടതിയിൽ ഹാജരാക്കുന്നതിനായി കൊണ്ടു പോയിരിക്കുകയാണ്.

അരുണിനെതിരെ ഇപ്പോൾ പോക്സോ നിയമപ്രകാരമുള്ള വകുപ്പുകളും ചേർക്കുമെന്നാണ് അറിയുന്നത്. നേരത്തെ വധശ്രമം അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരുന്നത്. കുട്ടി ഇപ്പോൾ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. കുട്ടിയെ പ്രവേശിപ്പിച്ചിട്ടുള്ള സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർ കുട്ടിക്ക് മസ്തിഷ്ക മരണം സംഭവിച്ചതായി ഇന്ന് രാവിലെ പറഞ്ഞിരുന്നു. എന്നാൽ കുട്ടിക്ക് മസ്തിഷ്കമരണം സംഭവിച്ചിടച്ചിട്ടില്ലെന്നാണ് പരിശോധന നടത്തിയ മെഡിക്കൽ കോളജിലെ വിദഗ്ധ ഡോക്ടർമാരുടെ സംഘം പറഞ്ഞത്. കുട്ടി അതിജീവിക്കാനുള്ള സാധ്യത കുറവാണെങ്കിലും ഒരു ശതമാനമെങ്കിലും സാധ്യതയുണ്ടെങ്കിൽ അത് ഉപയോഗപ്പെടുത്തുക എന്നതാണ് ഇപ്പോഴത്തെ നയം.

കുട്ടിയെ മറ്റേതെങ്കിലും ആശുപത്രിയിലേക്ക് മാറ്റാന്‍ കഴിയാത്ത നിലയാണ്. ഇതിനിടെ കുട്ടിയെ ആക്രമിച്ച അരുൺ ആനന്ദിനെ തൊടുപുഴയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍