എരഞ്ഞോളി പാലത്ത് വീട്ടമ്മയുടെ ദേഹത്ത് സിപിഎം പ്രവർത്തകർ ചുവപ്പ് പെയിന്റൊഴിച്ചതായി പരാതി. കച്ചിമ്പ്രംതാഴെ ഷെമിത നിവാസിൽ രജിതയുടെ (43) ദേഹത്താണ് പെയിന്റ് ഒഴിച്ചത്. ബിജെപി പ്രവർത്തകനായ ശരത്തിന്റെ അമ്മയാണ് ഇവർ.
അക്രമികൾ മോഷണം നടത്തിയതായും ആരോപണമുണ്ട്. രജിതയുടെ കഴുത്തിലെ രണ്ടുപവൻ സ്വർണമാല ഇവർ കൊണ്ടുപോയതായി ബിജെപി ആരോപിക്കുന്നു. വാളുകളും മറ്റ് മാരകായുധങ്ങളുമായാണ് അക്രമികളെത്തിയതെന്നും റിപ്പോർട്ടുകൾ പറയുന്നു.
പരിക്കേറ്റ രജിതയെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രദേശത്ത് ദിവസങ്ങളായി ബിജെപി-സിപിഎം സംഘർഷം നിലനിൽക്കുകയാണ്. പൊലീസ് ഇവിടെ കനത്ത സുരക്ഷാ സന്നാഹം ഏർപ്പെടുത്തിയിട്ടുണ്ട്. കൊടിമരം തകര്‍ത്തതുമായി ബന്ധപ്പെട്ടാണ് ഇവിടെ സംഘർഷം തുടങ്ങിയത്. രജിതയെ ആക്രമിച്ച സംഭവത്തിൽ സിപിഎം പ്രവർത്തകരായ ചിലർക്കെതിരെ പൊലീസ് കേസ്സെടുത്തിട്ടുണ്ട്.
1000 കിലോഗ്രാം പട്ടിയിറച്ചി പിടിച്ചെടുത്തു; ഹോട്ടലുകളിലേക്ക് കൊണ്ടുവന്നതെന്ന് പൊലീസ്